CinemaGeneralLatest NewsMollywoodNEWS

‘തന്റെ ലേഡി അസ്സോസിയേറ്റിനെ ബിനീഷ് ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചു’ ; ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകന്‍

ബിനീഷിന് ഓർമയുണ്ടോ തകർക്കാൻ ശ്രമിച്ച ഞങ്ങളുടെ ആദ്യം ചിത്രം

നടൻ ബിനീഷ് ബാസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ സംവിധായകൻ ഷാനിഫ് അയിരൂർ.  താൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിൽ നായകനായി ബിനീഷിനെയാണ് കണ്ടിരുന്നതെന്നും പിന്നീട് അദ്ദേഹത്തിന്‍റെ നിബന്ധനങ്ങള്‍ സാമ്പത്തികമായി താങ്ങാവുന്നതിലും അധികമായതിനാല്‍ മാറ്റിയെന്നും സംവിധായകൻ പറയുന്നു. തുടർന്ന് തന്റെ ലേഡി അസ്സോസിയേറ്റിനെ ബിനീഷ് ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചതായും ഷാനിഫ് അയിരൂർ ഫേസ്ബുക്ക് ലൈവ് വിഡിയോയിൽ പറഞ്ഞു.
ഒരു തുടക്കക്കാരനായ തന്നെ സംബന്ധിച്ചടത്തോളം അത് മാനസിക വിഷമം ഉണ്ടാക്കി. ഇതാണോ ബിനീഷിന്റയെ മനുഷ്യത്വമെന്നും ഷാനിഫ് ചോദിക്കുന്നു.

വീഡിയോയിലെ പ്രസക്ത ഭാഗങ്ങള്‍

താൻ സിനിമയിൽ അഭിനയിക്കണമെന്ന് ബിനീഷിനോട് ആവശ്യപ്പെട്ടു. സിനിമയുടെ വിഷയവും പറഞ്ഞു. ബിനീഷ് സമ്മതിക്കുകയും ചെയ്തു. പിന്നീട് ബിനീഷുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് ഫോണെടുത്തില്ല, നേരിൽ കാണാൻ തീരുമാനിച്ചു. അവസാനം നേരിൽ കണ്ട കഥ പറഞ്ഞു. ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാൻ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നൽകാമെന്ന ഉറപ്പിൽ അദ്ദേഹം സമ്മതിച്ചു.

അവസാനം ബജറ്റിൽ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാൻ താമസിച്ചതിന്റെ ടെൻഷൻ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോൾ ഫോൺ എടുക്കാൻ സാധിച്ചില്ല. അതിന്റെ ദേഷ്യത്തിൽ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാൾ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു. ഷാനിഫ് വിഡിയോയിൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button