GeneralLatest NewsMollywood

അങ്ങനെയാണ് അമ്മ വില്ലത്തിയാകുന്നത്; പതിനൊന്നാം വയസ്സില്‍ തന്റെ എല്ലാമെല്ലാമായിരുന്ന അച്ഛനെ നഷ്ടമായതിനെക്കുറിച്ച് യുവനടി

തിരിച്ചുവരുന്ന വഴിക്കാണ് അച്ഛന് വയ്യാതാകുന്നതും, ഫ്‌ളൈറ്റ് ഇമ്മീഡിയേറ്റ് ലാന്‍ഡ് ചെയത് അച്ഛനെ ആശുപത്രിയിലാക്കുന്നതും, അപ്പോഴൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നീടാണ് അറിയുന്നത് അച്ഛന്‍ പോയെന്ന്.

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് മാളവികാ കൃഷ്ണദാസ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ലാല്‍ജോസ് സംവിധാനം ചെയ്ത തട്ടുംപുറത്ത് അച്യുതനിലൂടെ ബിഗ്‌സ്‌ക്രീനിലേക്കും ചുവടുവെച്ചുകഴിഞ്ഞു.

പതിനൊന്നാം വയസ്സില്‍ തന്റെ എല്ലാമെല്ലാമായിരുന്ന അച്ഛനെ നഷ്ടമായി. അതോടെ അഭിനയമോഹങ്ങള്‍ എല്ലാം ഉപേക്ഷിച്ച താരം തിരികെ എത്തിയതിനു പിന്നിലെ ജീവിതകഥ പങ്കുവയ്ക്കുകയാണ് താരം. ജോഷ് ടോകിലൂടെയാണ് താരത്തിനെ തുറന്നുപറച്ചില്‍. ‘വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരു ഡാന്‍സ് റിയാലിറ്റിഷോയില്‍ പങ്കെടുക്കുകയും അതില്‍ റണ്ണറപ്പാവുകയും ചെയ്തു. അതുകൊണ്ടുതന്നെ ഒരു ഗള്‍ഫ് ഷോയില്‍ പങ്കെടുക്കാന്‍ അവസരവും കിട്ടി. ഞാനും അച്ഛനുമാണ് പോയത്. തിരിച്ചുവരുന്ന വഴിക്കാണ് അച്ഛന് വയ്യാതാകുന്നതും, ഫ്‌ളൈറ്റ് ഇമ്മീഡിയേറ്റ് ലാന്‍ഡ് ചെയത് അച്ഛനെ ആശുപത്രിയിലാക്കുന്നതും, അപ്പോഴൊന്നും എനിക്ക് ഒന്നും മനസ്സിലായില്ല പിന്നീടാണ് അറിയുന്നത് അച്ഛന്‍ പോയെന്ന്. അച്ഛനെതിലുപരിയായി എനിക്കെന്റെ വലിയ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. എന്റെ എല്ലാ കുസൃതിക്കും അച്ഛനായിരുന്നു കൂട്ട് അങ്ങനെയാണ് അച്ഛൻ ഹീറോയാകുന്നത്. സാധാ വീട്ടമ്മയായിരുന്ന അമ്മയ്ക്ക് എല്ലാം പേടിയായിരുന്നു. അങ്ങനെയാണ് അമ്മ വില്ലത്തിയാകുന്നത്.”

എന്നാല്‍ അച്ഛന്റെ മരണശേഷം വില്ലത്തിയായ അമ്മ, ശരിക്കും ഒരു ഹീറോയാണ്. അച്ഛന്റെ ആഗ്രഹം നിറവേറ്റണമെന്ന് അമ്മയ്ക്ക് തോന്നിയിരിക്കണം, അതായിരിക്കാം അമ്മ വീണ്ടും റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാനുള്ള ഊര്‍ജ്ജമായി കൂടെനിന്നത്. നായികാ നായകനില്‍ എത്തുമ്പോഴും തനിക്ക് ഒരു ആത്മവിശ്വാസം ഇല്ലായിരുന്നെന്നും എന്നാല്‍ മുന്നോട്ടുവച്ചകാല്‍ പിന്നോട്ട് എടുക്കരുതെന്നും, നമുക്ക് എന്തെങ്കിലും നഷ്ടമാകുമ്പോള്‍, നഷ്ടപ്പെട്ടതിനെക്കുറിച്ച് വ്യാകുലപ്പെടാതെ നമുക്കുള്ളതിനെപ്പറ്റി ആലോചിക്കണമെന്നും താരം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button