CinemaGeneralNEWS

നാട്ടുകാര്‍ ചോദിച്ചു നീ മമ്മൂട്ടിയുടെ അടുത്ത ആളണല്ലേ സ്വന്തം നാട്ടുകാരെ ഞെട്ടിച്ച അനുഭവം പറഞ്ഞു സുധി കോപ്പ

പ്രോംപ്റ്റിംഗ് കഴിഞ്ഞിട്ടില്ല ഷൂട്ടിംഗ് കഴിയുന്നത് വരെ മമ്മുക്കയ്ക്ക് ഒപ്പമുണ്ടാകണം

സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു തുടങ്ങുന്ന സമയത്ത് മമ്മൂട്ടിയുടെ ലൊക്കേഷനില്‍ ഷൈന്‍ ചെയ്ത കഥ പറയുകയാണ് നടന്‍ സുധി കോപ്പ. തോപ്പും പടിയില്‍ ‘മംഗ്ലീഷ്’ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ താന്‍ ആണ് മമ്മൂട്ടിക്ക് കൊച്ചി ഭാഷ പ്രോംപ്റ്റ് ചെയ്തു കൊടുത്തെന്നു സുധി കോപ്പ പറയുന്നു.

‘മംഗ്ലീഷിന്റെ സെറ്റില്‍ വെച്ചാണ് മമ്മുക്കയെ അടുത്തറിയാന്‍ കഴിഞ്ഞത്. അതില്‍ ചെറിയൊരു റോളായിരുന്നു എനിക്ക്. ആ സിനിമയില്‍ കൊച്ചി സ്ലാങ്ങിലായിരുന്നു മമ്മുക്ക സംസാരിക്കേണ്ടത്. അതിനാല്‍ ഒരു പ്രോംറ്റര്‍ വേണം. പള്ളുരുത്തി സ്വദേശിയായതിനാല്‍ പ്രോംപ്റ്റിംഗിനുള്ള അവസരം കിട്ടിയത് എനിക്കാണ്. നാല് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ വീട്ടിലേക്ക് തിരിച്ചു പോയി. ഉടന്‍തന്നെ സംവിധായകന്റെ ഫോണ്‍ വന്നു. പ്രോംപ്റ്റിംഗ് കഴിഞ്ഞിട്ടില്ല ഷൂട്ടിംഗ് കഴിയുന്നത് വരെ മമ്മുക്കയ്ക്ക് ഒപ്പമുണ്ടാകണം. മമ്മുക്ക തന്നെയായിരുന്നു വീണ്ടും എന്നെ വിളിച്ചത്, തോപ്പുംപടിയിലായിരുന്നു ഷൂട്ടിംഗ്. ആ സമയത്ത് ഷൂട്ടിംഗ് കാണാന്‍ എന്റെ നാട്ടുകാരും. വീട്ടുകാരുമൊക്കെ വന്നിരുന്നു. ഇടയക്ക് ഇടയ്ക്ക് മമ്മുക്ക എന്നെ ഉച്ചത്തില്‍ വിളിക്കും ‘ഡാ നീയൊന്ന് ഇങ്ങോട്ട് വാ’ അതുകേള്‍ക്കുമ്പോള്‍ വല്ലാത്തൊരു അഭിമാനം തോന്നും. ഷൂട്ടിംഗ് കഴിയുമ്പോള്‍ പലരും അടുത്തുവന്നു ചോദിക്കും. ‘എടാ നീയും മമ്മുക്കയും തമ്മില്‍ നല്ല ബന്ധമാണല്ലോ!’ വെയിറ്റ് കുറയ്ക്കണ്ട എന്ന് കരുതി ഞാന്‍ തലകുലുക്കും’.

shortlink

Related Articles

Post Your Comments


Back to top button