GeneralLatest NewsMollywood

എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം; മമ്മൂട്ടിയെക്കുറിച്ച് മുകേഷ്

ധൈര്യമായി കയറിക്കോ എന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം ഒരു സൈക്കിളുകാരനുമായി മുട്ടുകയായിരുന്നു. റോഡ് സൈഡില്‍ മണലും പൂഴിയുമുണ്ടായിരുന്നു.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ മുകേഷ് പങ്കുവച്ച സൌഹൃദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലാകുന്നു. വളരെപ്പെട്ടന്ന് ദേഷ്യം വരുന്നയാളാണെന്ന വിശേഷണമാണ് പൊതുവെ മമ്മൂട്ടിക്കുള്ളത്. എന്നാല്‍ നിസ്സാര കാര്യത്തിന് പരിഭ്രമിച്ച്‌ ടെന്‍ഷനടിച്ച്‌ കരഞ്ഞിരുന്ന മമ്മൂട്ടിക്കുറിച്ച് മുന്പ് ഒരു അഭിമുഖത്തില്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് ചര്ച്ചയാകുന്നത്.

” ഷൂട്ടിംങ് ലൊക്കേഷനില്‍ എന്റെ സുഹൃത്ത് ഭദ്രന്‍ ബുള്ളറ്റില്‍ വരുമായിരുന്നു. ബുള്ളറ്റ് കണ്ട മമ്മൂക്ക ഒരു റൗണ്ട് ചുറ്റുന്ന പതിവുണ്ടായിരുന്നു. അദ്ദേഹത്തിന് നല്ല സ്പീഡാണ്. മമ്മൂക്കയ്ക്ക് ഇതൊക്കെ ഓടിക്കാനറിയാമോ എന്ന് അന്ന് ഞാന്‍ ചോദിച്ചിരുന്നു. അതറിയാവുന്നതിനാലാണ് മേള എന്ന ചിത്രത്തിലേക്ക് കെജി ജോര്‍ജ് അഭിനയിക്കാന്‍ വിളിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.”

”ധൈര്യമായി കയറിക്കോ എന്ന് പറഞ്ഞു. മൂന്നാമത്തെ ദിവസം ഒരു സൈക്കിളുകാരനുമായി മുട്ടുകയായിരുന്നു. റോഡ് സൈഡില്‍ മണലും പൂഴിയുമുണ്ടായിരുന്നു. സ്‌കിഡ് ചെയ്ത് വീഴുകയായിരുന്നു അന്ന്. ചെറിയ ഒരു മുറിവ് പറ്റി അദ്ദേഹത്തിന്. കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു. എനിക്കിനി അഭിനയിക്കാന്‍ പറ്റുമോടാ, എന്നെ ഇനി സിനിമയില്‍ എടുക്കുമോയെന്ന് ചോദിച്ചായിരുന്നു അദ്ദേഹം കരഞ്ഞത്. എന്റെ മുഖം പോയെടായെന്ന് പറഞ്ഞ് കരയുകയായിരുന്നു അദ്ദേഹം. എങ്ങനെയൊക്കെ നോക്കിയിട്ടും മലയാളത്തിന്റെ പൗരുഷത്തിന്റെ കരച്ചില്‍ മാറ്റാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല ” മുകേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button