BollywoodGeneralLatest News

അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു. എനിക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിയും? വിവാദങ്ങള്‍ക്കിടയില്‍ നടി ജിയാ ഖാനുമൊത്തുള്ള മഹേഷ് ഭട്ടിന്റെ വീഡിയോ വൈറലാകുന്നു !

സ്‌നേഹം നടിച്ച്‌ കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു

ബോളിവുഡ് നടന്‍ സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിര്‍മ്മാതാവ് മഹേഷ്‌ ഭട്ടിന്റെ ഒരു വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നടി ജിയാ ഖാനുമൊത്തുള്ളതാണ് വീഡിയോ. സുശാന്തിന്റെ മരണത്തിനു പിന്നാലെ സിനിമാ മേഖലയിലെ താര ആധിപത്യങ്ങളെക്കുറിച്ച് നടി കങ്കണ റണൗത്ത് തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. അതിനു ശേഷമാണ് ജിയയുടെ അമ്മ റാബിയ ഖാന്‍ സിനിമാ മാഫിയയെക്കുറിച്ച്‌ സംസാരിച്ചത്. ഈ മരണത്തിലെ പ്രതികളെ രക്ഷിക്കാന്‍ പലരും ശ്രമിക്കുന്നതായി റാബിയ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിച്ചു തുടങ്ങിയത്.

ബോളിവുഡ് മാഫിയ ഇപ്പോഴും നിലനില്‍ക്കുന്നെന്നും തന്റെ മകളുടെ മരണത്തിന് കാരണം ബോളിവുഡിലെ ചില അദൃശ്യ ശക്തികളാണെന്നും റാബിയ പറഞ്ഞിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനും ജിയയുടെ മരണത്തിലും സമാനതകള്‍ ഉണ്ടെന്നും പറഞ്ഞ അവര്‍ ഈ രണ്ടു മരണങ്ങളെയും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. സുശാന്തിന്റെയും ജിയയുടെയും മരണം ആരൊക്കെയോ മുന്‍കൂട്ടി നിശ്ചയിച്ചതിന്റെ ഫലമാണെന്ന് അവര്‍ പറയുന്നു. സ്‌നേഹം നടിച്ച്‌ കൂടെ ക്കൂടുന്ന കാമുകന്‍/ കാമുകി. അതിന് ശേഷം അവരുടെ വീട്ടുകാരില്‍ നിന്ന് അകറ്റുന്നു. പിന്നീട് പണം തട്ടിയെടുക്കുന്നു. മാനസികമായി തളര്‍ത്തി കടന്നുകളയുന്നു- ഇതാണ് ജിയയ്ക്കും സുശാന്തിനും സംഭവിച്ചതെന്നും റാബിയ പറഞ്ഞു.

” ജിയ കടുത്ത വിഷാദരോഗിയായിരുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നു. അതില്‍ ഒരാളാണ് മഹേഷ് ഭട്ട്. അവളുടെ സംസ്‌കാരചടങ്ങില്‍ എത്തിയ അദ്ദേഹം ജിയയ്ക്ക് വിഷാദരോഗമുണ്ടായിരുന്നു എന്ന് പറഞ്ഞു. മകള്‍ക്ക് അങ്ങനൊരു രോഗം ഇല്ലെന്ന് ഞാന്‍ മറുപടി നല്‍കി. എന്നോട് മിണ്ടാതിരിക്കാനാണ് അന്ന് അദ്ദേഹം പറഞ്ഞത്. പതിനാറാം വയസ്സില്‍ എന്റെ മകള്‍ അയാളുടെ കീഴില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചതു മുതല്‍ അയാള്‍ എന്നെ ഭയപ്പെടുത്തുകയായിരുന്നു. അവളെ ഒറ്റയ്ക്ക് വിട്ടേക്കാന്‍ എന്നോട് നിരന്തരം പറയുമായിരുന്നു. എനിക്കെങ്ങനെ അവളെ ഉപേക്ഷിക്കാന്‍ കഴിയും? എനിക്ക് നീതി വേണം. ഈ സത്യങ്ങളെല്ലാം ഞാന്‍ എല്ലാവരോടും വിളിച്ച്‌ പറയും”- റാബിയ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button