ലഹരി മരുന്ന് റാക്കറ്റ് കേസിൽ നടി സഞ്ജന ഗൽറാണി അറസ്റ്റില്‍ ആയതോടെ സിനിമാ മേഖല ഞെട്ടലിലാണ്. നടിയുടെ സുഹൃത്തും ആർക്കിടെക്ടുമായ രാഹുൽ ഷെട്ടി നൽകിയ വിവരങ്ങളാണ് താരത്തെക്കുടുങ്ങിയത്. സഞ്ജനയുടെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം രാവിലെ 6.30നു റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരോടു നടി തട്ടിക്കയറി. നടിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ കേസില്‍പ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരാണ് സഞ്ജന ഗൽറാണി എന്നതാണ്.
മോഹന്‍ലാല്‍ നായകനായ മലയാള ചിത്രമായ ‘കാസനോവ’യിൽ ചെറിയ വേഷത്തിൽ എത്തിയ സഞ്ജന, 1983, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കന്റ് ക്ലാസ് യാത്ര എന്നീ മലയാളചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ്.
ബംഗലൂരുവിൽ ജനിച്ചുവളർന്ന സഞ്ജന കോളജ് കാലത്ത് തന്നെ മോഡലിംഗിൽ സജീവമാണ്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിനൊപ്പം ഫാസ്ട്രാക്കിന്റെ പരസ്യത്തിലും അഭിനയിച്ച സഞ്ജന അമ്പതിലേറെ പരസ്യചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സഞ്ജനയുടെ മലയാള അരങ്ങേറ്റം മോഹൻലാൽ ചിത്രമായ കാസനോവയിലൂടെയായിരുന്നു. ദ കിംഗ് ആൻഡ് കമ്മീഷണർ, ചിലനേരങ്ങളിൽ ചിലർ എന്നീ ചിത്രങ്ങളിലും സഞ്ജന അഭിനയിച്ചിട്ടുണ്ട്.
ബെംഗലൂരു ലഹരിമരുന്ന് കേസിൽ ടിവി സീരിയല്‍ താരം അനിഖയ്ക്ക് പിന്നാലെ സഞ്ജനയുടെ അസിസ്റ്റന്റ് ആയ രാഹുലിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതോടെയാണ് സഞ്ജനയുടെ പേരും പൊങ്ങിവന്നത്. സിനിമാ പാർട്ടികൾക്ക് വേണ്ട ലഹരിമരുന്ന് എത്തിച്ചിരുന്നത് രാഹുൽ ആണെന്നാണ് റിപ്പോർട്ട്. ഈ കേസില്‍ തന്റെ പേര് ഉയര്‍ന്നു വന്നതോടെ സഞ്ജന ഗാൽറാനി ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ‘ആളുകൾ മദ്യം കഴിക്കുന്നതും ക്ലബ്ബുകളിൽ പാർട്ടി നടത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അതിനപ്പുറം എനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എനിക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള അനുഭവങ്ങളുമില്ല. അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയാകുന്നത് വളരെ അരോചകമാണ്. ഞങ്ങളുടെ കന്നഡ ചലച്ചിത്ര വ്യവസായത്തിന്റെ പേര് ഇതിലേക്ക് വലിച്ചിഴച്ചതിൽ എനിക്ക് വളരെ സങ്കടമുണ്ട്.’–എന്നായിരുന്നു താരം പറഞ്ഞത്.
എന്നാല്‍ സിനിമാ മേഖലയെ ഞെട്ടിച്ചുക്കൊണ്ട് താരത്തിന്റെ അറസ്റ്റ് നടന്നത്.
Post Your Comments