CinemaGeneralLatest NewsMollywoodNEWS

കോളേജ് പഠനകാലത്ത് ‘ആ’ രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്: കലാലയ രാഷ്ട്രീയത്തെക്കുറിച്ച് മോഹന്‍ലാല്‍ മനസ്സ് തുറക്കുന്നു

അശോക്‌ കുമാറും ഞാനുമായുള്ള സുഹൃത്ത് ബന്ധം രൂപപ്പെടുന്നത് എംജി കോളേജില്‍ വച്ചാണ്

കോളേജ് പഠനകാലത്തെ തന്റെ രാഷ്ട്രീയത്തെക്കുറിച്ചും അവിടുത്തെ സുഹൃത്ത് ബന്ധത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. കലാലയ ജീവിതത്തിനിടയില്‍ താന്‍ ആരാധിച്ചിരുന്ന മലയാളത്തിലെ രണ്ട് മഹാനടന്മാരെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു.

‘നാടകവും, സംഗീതവും മാത്രമായിരുന്നില്ല ക്രിക്കറ്റും ഗുസ്തിയും ചേര്‍ന്നതായിരുന്നു എന്റെ കലാലയ ജീവിതം. തിരുവനന്തപുരം എംജി കോളേജിലെ പഠനകാലം ആഘോഷങ്ങളുടെ വര്‍ണ്ണപകിട്ടുകളാല്‍ സമ്പന്നമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ല ഞാന്‍. എന്നാല്‍ കോളേജ് പഠനകാലത്ത്‌ സൗഹൃദങ്ങളുടെ ഭാഗമായി എസ്എഫ്ഐക്കൊപ്പം നിന്നിട്ടുണ്ട്. അശോക്‌ കുമാറും ഞാനുമായുള്ള സുഹൃത്ത് ബന്ധം രൂപപ്പെടുന്നത് എംജി കോളേജില്‍ വച്ചാണ്. അശോകിന്റെ സ്കൂട്ടറിലുള്ള കറക്കം ഒരു പ്രധാന പരിപാടിയായിരുന്നു. അന്ന് അമ്പത് പൈസ മതി ഒരു സിനിമ ടിക്കറ്റിന്. ഒരു സിനിമയും മുടങ്ങാതെ കണ്ടിരുന്ന ആ കാലത്ത് നസീര്‍ സാറും മധുവുമായിരുന്നു ഞങ്ങളുടെ പ്രിയ നായകന്മാര്‍. എന്‍റെ അച്ഛനും, അശോകിന്റെ അച്ഛനും നസീര്‍ സാറും ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ ഒന്നിച്ച് പഠിച്ചിരുന്നു. ഇക്കാര്യം ഒരിക്കല്‍ നസീര്‍ സര്‍ തന്നെയാണ് എന്നോട് പറഞ്ഞത്’. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കലാലയ രാഷ്ട്രീയത്തെക്കുറിച്ചും അവിടുത്തെ സുഹൃത്ത് ബന്ധത്തെക്കുറിച്ചും മോഹന്‍ലാല്‍ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button