CinemaKollywoodLatest News

ചിത്രയുടെ വേർപാടിൽ കണ്ണീരടക്കാനാകാതെ സഹപ്രവർത്തകർ

നിരവധി ആരാധകരാണ് ആശുപത്രിക്കും ചുറ്റും തടിച്ചു കൂടിയത്

തമിഴ് സിനിമാ–സീരിയൽ ലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വാർത്തയായിരുന്നു ചിത്രയുടെ മരണം. താരത്തിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന സഹപ്രവർത്തകരുടേയും ദൃശ്യങ്ങളുടേയും ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ ആയിരുന്നു നടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. നിരവധി ആരാധകരാണ് ആശുപത്രിക്കും ചുറ്റും തടിച്ചു കൂടിയത്. പ്രശസ്ത നടി നയൻതാരയും ചിത്രയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോർസ് എന്ന ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള ന‌ടിയെ ചെന്നൈയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ തുടരുകയാണ്. ചിത്രയുടെ മുഖത്ത് ചോരപ്പാടുകൾ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പൊലീസ് ചോദ്യം ചെയ്തു.

സീരിയൽ ഷൂട്ടിങ്ങിനായി 4 ദിവസം മുൻപാണു ഹോട്ടലിൽ മുറിയെടുത്തത്.ചിത്ര വിഷാദ രോഗിയായിരുന്നുവെന്ന് ഹേംനാഥ് മൊഴി നൽകിയതായി സൂചനയുണ്ട്. ഓഗസ്റ്റിൽ വിവാഹനിശ്ചയം കഴിഞ്ഞതിനു പിന്നാലെ റജിസ്റ്റർ വിവാഹം ചെയ്തതായി പറയുന്നു. ജനുവരിയിൽ വിവാഹം നടക്കാനിരിക്കുകയായിരുന്നു ചിത്രയുടെ ആത്മഹത്യ.

ഇന്നലെ പുലര്‍ച്ചെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇവിപി ഫിലിം സിറ്റിയിൽ ഒരു പരിപാ‌ടിയു‌‌ടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ്‌ ചിത്ര ഹോട്ടൽ റൂമിൽ തിരിച്ചെത്തിയത്. ഭാവി വരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് റൂമിൽ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോൾ ഹോട്ടൽ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് റൂം തുറന്നപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന ചിത്രയെയാണ്.

മരിക്കുന്നതിന് തൊട്ടു മുൻപ് വരെ ചിത്ര ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രക്ക് എന്തേലും പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

shortlink

Post Your Comments


Back to top button