CinemaGeneralMollywoodNEWS

സ്‌കൂളിൽ പോലും കൽപ്പനയുടെ സഹോദരി എന്ന നിലയിലാണ് എനിക്ക് പരിഗണന കിട്ടിയിരുന്നത്

സ്‌കൂളിൽ പോലും കൽപ്പനയുടെ സഹോദരി എന്ന നിലയിലാണ് എനിക്ക് പരിഗണന കിട്ടിയിരുന്നത്

കൽപ്പനയെക്കുറിച്ചുള്ള ഇതുവരെ പറയാത്ത ഓർമ്മകൾ പറഞ്ഞു നടി ഉർവശി. ഇരുപത്തി നാല് വയസ്സുവരെ കൽപ്പനയുടെ നിഴലായി ജീവിച്ച താൻ അവളുടെ വാക്ക് കേൾക്കാതെ ചില കാര്യങ്ങൾ ചെയ്തതിലൂടെയാണ് അകലം വന്നതെന്നും എന്നാൽ എല്ലാം മറന്നു ഒന്നായപ്പോൾ അവളെ മരണം കൂട്ടിക്കൊണ്ടു പോയെന്നും വൈകാരിമായ വാക്കുകളോടെഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഉർവശി പങ്കുവയ്ക്കുകയാണ്.

“അവളുടെ മരണം ഞങ്ങൾക്ക് വലിയ ഷോക്ക് ആയിരുന്നു. എന്റെ ഇരുപത്തി നാല് വയസ്സ് വരെയുള്ള വളർച്ച അവളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചായിരുന്നു. സ്‌കൂളിൽ പോലും കൽപ്പനയുടെ സഹോദരി എന്ന നിലയിലാണ് എനിക്ക് പരിഗണന കിട്ടിയിരുന്നത്. അങ്ങനെ അവളുടെ നിഴലായിരുന്നു ഞാൻ. അവൾ പറഞ്ഞാൽ ചില കാര്യങ്ങൾ ഞാൻ കേൾക്കാതെ വന്നപ്പോൾ ഞങ്ങൾക്കിടയിൽ അകലം വന്നു. പിന്നീട് അതൊക്കെ മാറി ഞങ്ങൾ എല്ലാവരും കുടുംബത്തിൽ ഒത്തുകൂടാൻ തീരുമാനിച്ചപ്പോൾ അവൾ അങ്ങ് പോയി എന്ന വിഷമം ഞങ്ങളക്കുള്ളിലുണ്ട്. ജീവിച്ചിരുന്നപ്പോൾ അവാർഡ് കൊണ്ട് കൽപ്പന എന്ന നടിയെ ആരും അംഗീകരിച്ചിട്ടില്ല. അവൾ മരിച്ചു കഴിഞ്ഞപ്പോൾ നാല് ദിക്കിൽ നിന്നും അവാർഡ് ലഭിക്കാൻ തുടങ്ങി. അങ്ങനെയുള്ള അവാർഡ് നൈറ്റിൽ എന്നെ വിളിച്ചാൽ ഞാൻ പോകാറില്ല. കാരണം അറിയാതെ ഇതൊക്കെ പറഞ്ഞു പോകും. കൽപ്പനയെ പോലെ ഒരു നടി ഇനി മലയാള സിനിമയിൽ ഉണ്ടാകാനേ പോകുന്നില്ല”.

shortlink

Related Articles

Post Your Comments


Back to top button