CinemaGeneralMollywoodNEWS

ഞാനും രാജുവും തമ്മില്‍ ഒരു സലാം വയ്ക്കുന്ന ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്: നാദിര്‍ഷ

അമ്മയുടെ ഷോയില്‍ വച്ചാണ് ഞാന്‍ പൃഥ്വിരാജിനെ ഇടയ്ക്കിടെ കാണുന്നത്

പാരഡി ഗാനങ്ങളുടെ സുല്‍ത്താനായ നാദിര്‍ഷ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തപ്പോള്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നീ യുവ താരങ്ങള്‍ക്ക് ഒരേ പോലെ പ്രാധാന്യം നല്‍കിയായിരുന്നു സംവിധാന രംഗത്തെ തന്റെ കന്നി തേരോട്ടം തുടങ്ങിയത്. വിഷ്ണു ഉണ്ണി കൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ തിരക്കഥയെഴുതിയ സിനിമയില്‍ പൃഥ്വിരാജ് ഇന്ദ്രജിത്ത് ജയസൂര്യ എന്നിവര്‍ക്ക് തുല്യ പ്രധാന്യമായിരുന്നു. ഈ മൂന്ന് നായകന്മാരും സോളോ ഹീറോയായി നിരവധി ഹിറ്റുകള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയത്തായിരുന്നു താന്‍ ഈ സിനിമയുടെ കഥയുമായി ഇവരെ സമീപിച്ചതെന്ന് തുറന്നു പറയുകയാണ് നാദിര്‍ഷ.

നാദിര്‍ഷയുടെ വാക്കുകള്‍

“അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയുടെ കഥ ഞാന്‍ ആദ്യം പറയുന്നത് ജയസൂര്യയോടാണ്. “ഇക്കാ ഇത് നല്ല തിരക്കഥയാണ് നമുക്ക് ചെയ്യാം”, എന്നായിരുന്നു ജയന്റെ മറുപടി. പിന്നീട് പൃഥ്വിരാജിനോട് പറഞ്ഞു എനിക്ക് അതിനു മുന്‍പ് പൃഥ്വിരാജുമായി വലിയ അടുപ്പമില്ല. അമ്മയുടെ ഷോയില്‍ വച്ചാണ് ഞാന്‍ പൃഥ്വിരാജിനെ ഇടയ്ക്കിടെ കാണുന്നത്. ഒരു സലാം വയ്ക്കലിനപ്പുറം വലിയ അടുപ്പമില്ലായിരുന്നു. അതിലും അടുപ്പം ഇന്ദ്രജിത്തുമായി എനിക്ക് ഉണ്ടായിരുന്നു. അമര്‍ അക്ബറിന്റെ കഥ കേട്ടപ്പോള്‍ പൃഥ്വിരാജ് പറഞ്ഞത്. “ഇത് ഒരു സോളോ ഹീറോ പടമല്ല. മൂന്ന് നായകന്മാരുടെ സിനിമയാണ്, എന്നാലും എനിക്ക് ഇത് ചെയ്യാന്‍ ആഗ്രഹമുണ്ട്. കാരണം ഇതൊരു ബ്ലോക്ക്ബസ്റ്റര്‍ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്”. അങ്ങനെയാണ് പൃഥ്വിരാജ് ഇതിലേക്ക് വരുന്നത്”.

shortlink

Related Articles

Post Your Comments


Back to top button