GeneralLatest NewsMollywoodNEWSSocial Media

ഞാനൊരു മണ്ടനായിരുന്നു, കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമാണത് ; ആരോപണങ്ങൾക്ക് മറുപടിയുമായി ശ്രീനിവാസൻ

ആർ എസ് എസ് ശാഖയിൽ പോയിട്ടില്ലെന്ന് ശ്രീനിവാസൻ

കണ്ണൂർ : താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ‘അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന്‍ എഴുതിയത് അസത്യമാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു. മട്ടന്നൂർ കോളേജിൽ പഠിക്കുന്ന കാലത്ത് താനടക്കമുള്ള ആർക്കും രാഷ്ട്രീയത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും, കൂട്ടുകാർ പറയുന്നതിനനുസരിച്ച് ചാടിക്കളിച്ച കാലമായിരുന്നു അതെന്നും ശ്രീനിവാസൻ പറഞ്ഞു.

‘മട്ടന്നൂര്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ടീയത്തിന്റെ മണ്ണാങ്കട്ട അറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെഎസ്‌യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെഎസ്‌യുക്കാരനായി. അതുപോലെ എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം. പാര്‍ട്ടി അനുഭാവികള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനം.’ ശ്രീനിവാസന്‍ പറഞ്ഞു.

1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്നാണ് ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന്‍ എഴുതിയത്. അന്ന് ആര്‍എസ്എസ് നിശബ്ദ പ്രവര്‍ത്തനമായിരുന്നുവെന്നും ബന്ധുവീട്ടില്‍ തങ്ങിയാണ് ശ്രീനിവാസന്‍ ശാഖയില്‍ പോയതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button