CinemaGeneralLatest NewsMovie GossipsNEWS

അവന് പുറത്തിറങ്ങി ജീവിക്കേണ്ടതല്ലേ? 34 വയസിൻ്റെ പക്വത സൂര്യ കാണിക്കണ്ടേ?; സൂര്യക്കെതിരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും

സൂര്യക്ക് എതിരെ മണിക്കുട്ടന്റെ അച്ഛനും അമ്മയും

ബിഗ് ബോസ് സീസൺ 3യിലെ മത്സരാർത്ഥികളായ സൂര്യയും മണിക്കുട്ടനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ ഊട്ടിഉറപ്പിക്കുന്ന ഒരു പ്രസ്താവന പോലും മണിക്കുട്ടൻ ഇതുവരെ നടത്തിയിട്ടില്ല. സുര്യയ്ക്ക് മണിക്കുട്ടനെ ഇഷ്ടമാണ്. എന്നാൽ, സൂര്യ അടുത്ത സുഹൃത്താണെന്നും അതിനപ്പുറത്തേക്ക് ഒരു ബന്ധം തമ്മിലില്ലെന്നും മണിക്കുട്ടൻ ഹൗസിലെ പലരോടും വെളിപ്പെടുത്തിയതാണ്. ഈ വിഷയത്തോട് പ്രതികരിക്കുകയാണ് മണിക്കുട്ടൻ്റെ അച്ഛനും അമ്മയും.

‘34 വയസുള്ള കുട്ടിയല്ലേ സൂര്യ. പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്പോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും?. ബിഗ് ബോസിൽ പലപ്പോഴും കുനിഞ്ഞിരുന്ന് അവൻ ആലോചിക്കുന്നത് സൂര്യയെ കുറിച്ചുള്ള കാര്യങ്ങളായിരിക്കാം.
കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്. ഞാന്‍ ഇവന്റെ അമ്മയല്ലേ. എനിക്കത് മനസിലാകും. സൂര്യയോട് അറുത്ത് മുറിച്ച് പറയാത്തത് അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകും’.- മണിക്കുട്ടൻ്റെ അമ്മ പറയുന്നു.

Also Read:ഇഷ്‌ക്കിന്റെ തെലുങ്ക് റീമേക്കിൽ നായിക പ്രിയ വാര്യർ ; ടീസർ പുറത്തിറങ്ങി

ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകൾ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവൻ പറയുന്നത്. സൂര്യയെ ഞങ്ങള്‍ മുന്‍പ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മില്‍ അഭിയിച്ചിട്ടുണ്ട് എന്ന് അറിയുന്നത് തന്നെ ഇരുവരും ഹൗസിനകത്ത് എത്തിയതിനു ശേഷം. ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണ് എന്നാണ് കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്റെ അച്ഛനും അമ്മയും പ്രതികരിക്കുന്നത്.

‘ഡിംപലിനോടും ഋതുവിനോടും സന്ധ്യയോടും ഒക്കെ എന്ത് സ്‌നേഹമായിട്ടാണ് അവന്‍ നില്കുന്നത്. അതേ പോലെ തന്നെയല്ലെ അവന്‍ ഈ കുട്ടിയോടും നില്‍ക്കുന്നത്. ഈ കുട്ടി ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ എന്ത് വിചാരിക്കും. അവന് പുറത്തിറങ്ങി ജീവിക്കേണ്ടത് അല്ലേ. ആണ്‍പിള്ളേരുടെ മനസ് കൂടി കാണേണ്ടേ? ചുമ്മാ ഒരു പെണ്‍കൊച്ചു വന്നു എപ്പോഴും ക്യാമറയില്‍ നോക്കി കരഞ്ഞും പറഞ്ഞും ഇരിക്കുമ്പോള്‍ അതിന് എത്ര വാസ്തവം ഉണ്ടെന്ന് നമ്മള്‍ മനസിലാക്കണം’.- മണിക്കുട്ടൻ്റെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button