CinemaGeneralLatest NewsMollywoodNEWS

ഡെന്നീസ് ജോസഫിന്റെ നടക്കാതെ പോയ സ്വപ്നം; പ്രേക്ഷകരുടെ നഷ്ടം

മലയാള സിനിമയുടെ താരചക്രവർത്തികളായ മോഹൻലാലിനെയും മമ്മൂട്ടിയെയും ആ സ്ഥാനത്തേക്ക് വളരാൻ സഹായിച്ചവരിൽ പ്രധാനിയായിരുന്നു ഡെന്നീസ് ജോഫസ്. ഇരുവരുടെയും ജീവിതത്തിലെ പ്രധാന അധ്യായമെന്ന് തന്നെ പറയാം. മോഹൻലാലിനു നായകപരിവേഷം നൽകിയത് ഡെന്നീസ് ജോസഫ് ആണ്. മമ്മൂട്ടിയെ തകർച്ചയിൽ നിന്നും രക്ഷപെടുത്തിയതും ഡെന്നീസ് തന്നെ. അതുകൊണ്ട് തന്നെ മറ്റാരേക്കാളും ഡെന്നീസിന്റെ വേർപാട് മമ്മൂട്ടിയെയും മോഹൻലാലിനെയും ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്.

ഒരുപാട് കഥകൾ ബാക്കിയാക്കിയാണ് തിരിച്ച് വരാത്ത യാത്രയിലേക്ക് ഡെന്നീസ് തിരിച്ചത്. അനേകം കഥകളിൽ ഒന്നായിരുന്നു രാജാവിന്റെ മകന്റെ രണ്ടാംഭാഗവും. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു രാജാവിന്റെ മകൻ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ഡെന്നീസ് ജോസഫ് ഒരുങ്ങിയതാണ്, പക്ഷേ നടന്നില്ല എന്നാണ് മോഹന്‍ലാല്‍ മനോരമയോട് പ്രതികരിക്കുന്നത്.

Also Read:മലയാള സിനിമയ്ക്ക് വീണ്ടുമൊരു നഷ്ടം; എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു

‘രാജാവിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനായി വീണ്ടും ഇരിക്കാമെന്നു പറഞ്ഞിരുന്നു. സിനിമ അങ്ങനെയാണ്. ഒരു കാലത്തെ മലയാള സിനിമയെ നയിച്ച എഴുത്തുകാരനെയാണ് നഷ്ടമാകുന്നത്. ഒരു ഫോണ്‍ കോളിനപ്പുറം വേണ്ടപ്പെട്ട ഒരാള്‍ ഇല്ലാതായിപ്പോകുന്നതു വല്ലാത്തൊരു ഞെട്ടലാണ്. ഇതു തീരെ പ്രതീക്ഷിക്കാത്തൊരു യാത്രയാണ്’ എന്നാണ് മോഹന്‍ലാല്‍ പ്രതികരിക്കുന്നത്.

രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസ് എന്ന കഥാപാത്രമാകേണ്ടിയിരുന്നത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി സമ്മതിക്കാത്തതിനെ തുടർന്നാണ് ചിത്രം മോഹൻലാലിനേക്ക് വഴിമാറിയത്. മമ്മൂട്ടിയുടെ ഒരു ‘നോ’ ആയിരുന്നു അക്ഷരാത്ഥത്തിൽ മോഹൻലാൽ എന്ന സൂപ്പർസ്റ്റാറിന്റെ ഉദയത്തിനു കാരണമായതെന്നും പറയാം. മെഗാഹിറ്റ് ആയ ചിത്രത്തിന്റെ രണ്ടാം ഭാഗമൊരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡെന്നീസ് എന്ന മോഹൻലാലിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് നിരാശ സമ്മാനിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button