GeneralLatest NewsNEWSTV Shows

പാര്‍ട്ടിയില്‍ പോയി ഡാന്‍സ്, തെളിവായി സോഷ്യൽ മീഡിയ പോസ്റ്റ്; മജ്‌സിയയ്ക്ക് എതിരെ ഡിംപിലിന്റെ അമ്മ

ജനിപ്പിച്ച എനിക്കില്ലാത്ത, കൂടപ്പിറപ്പുകള്‍ക്കില്ലാത്ത എന്ത് വേദനയാണ് ഡിംപലിനെക്കുറിച്ച് മജ്‌സിയയ്ക്കുള്ളത്

കായികരംഗത്ത് മികവ് പുലര്‍ത്തിയ മജ്‌സിയ ബാനു ബിഗ് ബോസിലൂടെയാണ് പ്രേക്ഷക ശ്രദ്ധനേടിയത്. ഷോയിൽ മജ്‌സിയ ബാനുവും ഡിംപലും തമ്മിൽ മികച്ച സൗഹൃദമായിരുന്നു. എന്നാൽ ഷോയിൽ നിന്നും പുറത്തായ ശേഷം മജ്‌സിയ സമൂഹമാധ്യമത്തിൽ ഡിംപലിനെക്കുറിച്ച് നടത്തിയ ചില വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. അച്ഛന്റെ മരണത്തോടെ ഷോയിൽ നിന്ന് പുറത്ത് വന്ന ഡിംപിൽ
തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞായിരുന്നു മജ്‌സിയ രംഗത്ത് എത്തിയത്. ഇപ്പോഴിതാ മജ്‌സിയയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപലിന്റെ മാതാവ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിൽ മജ്‌സിയയ്ക്ക് എതിരെ ഡിംപലിന്റെ അമ്മ സംസാരിച്ചത്.

read also: ടൗട്ടേ ചുഴലിക്കാറ്റിൽ വീണ മരത്തിനു സമീപം നടിയുടെ ഫോട്ടോഷൂട്ട് ; ഈ സമയത്ത് തന്നെ ഇതുവേണോ എന്ന് വിമർശനം

”ആരാണ് മജ്‌സിയ ? ജനിപ്പിച്ച എനിക്കില്ലാത്ത വേദന, കൂടപ്പിറപ്പുകള്‍ക്കില്ലാത്ത, സഹോദരനെപ്പോലെയുള്ള അഖില്‍ മോനില്ലാത്ത എന്ത് വേദനയാണ് ഡിംപലിനെക്കുറിച്ച് മജ്‌സിയയ്ക്കുള്ളത്. മജ്‌സിയ എപ്പോഴാണ് ഡിംപലിനെ സഹായിച്ചത്. എല്ലാം എല്ലാവരും കാണുന്നതാണ്.

തന്നെ ഏതെങ്കിലും വിധത്തില്‍ സഹായിച്ചയാളെ ജീവന്‍ കൊടുത്ത് സ്‌നേഹിക്കുന്ന സ്വഭാവമുണ്ട് ഡിംപലിന്. അത് ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവര്‍ക്കുമുള്ളതാണ്. ഞങ്ങളുടെ ഒരു വീക്ക്‌നെസ്സാണ് അത്. എന്നെപ്പോലെയാണെന്ന് അവള്‍ എപ്പോഴും പറയാറുണ്ട്. കറക്റ്റാണ് ഞാന്‍ അങ്ങനെയാണ്. ക്ഷമിക്കാനും വിട്ടുകൊടുക്കാനും വീണ്ടും അവരോട് കൂട്ടുകുടാനും തയ്യാറാവാറുണ്ട് ഞാന്‍. ഡിംപലും അതേ പോലെയാണ്. തിങ്കളും നയനയും പപ്പയെ പോലെയാണ്.

തെറ്റായ കാര്യമാണ് മജ്‌സിയ പറയുന്നത്. ഫോണെല്ലാം അഖില്‍ മോന്റെ കൈയ്യിലായിരുന്നു. പപ്പയുടെ ബോഡിയുമായി നേരെ മീററ്റിലേക്ക് പോവുകയായിരുന്നു. അവിടെ ചെന്നപ്പോഴാണ് ഞങ്ങള്‍ കാണുന്നത് അവിടെ വെച്ചാണ്. ഡിംപല്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മജ്‌സിയ തിങ്കളിന്റെയും ഡിംപലിന്റേയും ഫോണില്‍ വിളിക്കാന്‍ തുടങ്ങിയിരുന്നു. എന്ത് മോശം കാര്യമാണ് ആ കുട്ടി ചെയ്തത്. ഡിംപല്‍ പോയപ്പോള്‍ മുതല്‍ ഫോണ്‍ ആക്ടീവാണ്. അത് തിങ്കളാണ് ഉപയോഗിക്കുന്നത്.

തിങ്കള്‍ മജ്‌സിയയോട് സംസാരിച്ചിരുന്നു. ഞങ്ങളെല്ലാം വല്ലാത്ത അവസ്ഥയിലാണ്. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞിരുന്നു. അത്രയും അടുത്ത സുഹൃത്താണെങ്കില്‍ അന്ന് മജ്‌സിയ എവിടെയോ പാര്‍ട്ടിയില്‍ പോയി ഡാന്‍സ് കളിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരിക്കുന്നു. ഇളയ മകള്‍ക്ക് ആരോ തെളിവായി വീഡിയോ അയച്ച് കൊടുത്തിരുന്നു. ആത്മാര്‍ത്ഥ സൗഹൃദമായിരുന്നില്ല മജ്‌സിയയുടേത്. എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നുവെങ്കില്‍ അത് നേരിട്ട് ചോദിക്കണമായിരുന്നു. മീഡിയയില്‍ പോയി സംസാരിച്ചത് ഡൗണാക്കാന്‍ വേണ്ടിയാണ്. അങ്ങനെ വാടുന്ന കുടുംബമല്ല ഇത്. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല.” ഡിംപലിന്റെ മാതാവ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button