CinemaGeneralMollywoodNEWS

മമ്മുക്ക മതിയാക്കാൻ പറഞ്ഞാൽ എനിക്ക് ലൊക്കേഷനിൽ നിന്ന് രക്ഷപ്പെടാം: വേറിട്ട അനുഭവം പങ്കുവച്ചു ഉണ്ണി മുകുന്ദൻ

'മാമാങ്കം' ചിത്രീകരിക്കുന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു

വലിയൊരു കാലഘട്ടത്തിന്റെ ചരിത്രം പറഞ്ഞ ‘മാമാങ്കം’ എന്ന സിനിമയിൽ അഭിനയിച്ച അവസരത്തിൽ തനിക്ക് ചിലപ്പോഴൊക്കെ ക്ഷമ നശിച്ചിട്ടുണ്ടെന്നും പക്ഷേ മമ്മൂട്ടി എന്ന നടൻ്റെ ഡെഡിക്കേഷൻ തന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയെന്നും തൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമയിലെ അനുഭവം ഓർത്തെടുത്തു കൊണ്ട് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖ പരിപാടിയിൽ വ്യക്തമാക്കുന്നു.

“മാമാങ്കം സിനിമയിൽ എനിക്ക് തുടർച്ചയായി 55-60 ദിവസങ്ങൾ വിശ്രമമില്ലാത്ത ഷൂട്ട് ഉണ്ടായിരുന്നു. നൈറ്റ്സ് ഷൂട്ടായിരുന്നു ഏറെയും. രാത്രി പത്ത് മണിക്കൊക്കെ തുടങ്ങി പുലർച്ചെ അഞ്ച് വരെയൊക്കെ ഷെഡ്യൂൾ ഇട്ടിട്ടുണ്ടായിരുന്നു. എനിക്കാണേൽ വീട്ടിൽ പോകാനുള്ള വെപ്രാളവും, ആകെയുള്ള ഒരു പ്രതീക്ഷ മമ്മുക്കയായിരുന്നു. ‘എന്താ ഇത് മതിയാക്ക് ഉറക്കം കഴിഞ്ഞു മതി എന്തും’ എന്നൊക്കെ മമ്മുക്ക പറഞ്ഞാൽ നമുക്കും അത് ഒരു ആശ്വാസമാ. പക്ഷേ എവിടുന്ന്  അതൊന്നും ഉണ്ടായില്ല. മമ്മുക്ക തൻ്റെ ജോലിയോട് കാണിക്കുന്ന ഒരു ഡെഡിക്കേഷനുണ്ട്. അത് ശരിക്കും എന്നെ ഞെട്ടിച്ചതാണ്. ‘മാമാങ്കം’ ചിത്രീകരിക്കുന്ന സമയത്ത് നല്ല മഴയുണ്ടായിരുന്നു. ഫൈറ്റ് സീനൊക്കെ ഇപ്പോൾ എടുത്താൽ വഴുക്കും എന്നൊക്കെ ഞാൻ വെറുതെ ഇട്ട് നോക്കി. മമ്മുക്ക കുലുങ്ങുന്നില്ല. ‘അത് നമുക്ക് സൂപ്പർ ആയി ചെയ്യാടാ’ എന്ന് പറയുന്ന ‘മാമാങ്കം’ സെറ്റിലെ മമ്മുക്ക എനിക്ക് വല്ലാത്ത അദ്ഭുതമായിരുന്നു”.

shortlink

Related Articles

Post Your Comments


Back to top button