CinemaGeneralMollywoodNEWS

മമ്മുക്കയെ തെറി വിളിക്കാന്‍ ഇവള്‍ ആരാടാ എന്നായിരുന്നു പലരുടെയും മനസ്സില്‍: വേറിട്ട അനുഭവവുമായി സംവൃത സുനില്‍

ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു

മലയാള സിനിമയില്‍ നിരവധി മികച്ച സിനിമകള്‍ ചെയ്ത സംവൃത സുനില്‍ താന്‍ അഭിനയിച്ചപ്പോള്‍ തന്റെ കയ്യില്‍ നിന്ന് പോയ ഒരു സീനിനെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ്. മമ്മൂട്ടി നായകനായ ജോഷി ചിത്രം ‘പോത്തന്‍ വാവ’യിലെ ഒരു സീനിനെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ സംസാരിക്കവേ സംവൃത സുനില്‍ വ്യക്തമാക്കുന്നത്. ആളുകള്‍ നോക്കി നില്‍ക്കെ മമ്മൂട്ടിയെ വഴക്ക് പറയേണ്ടി വന്ന രംഗം വളരെ ബുദ്ധിമുട്ടിയാണ് താന്‍ ചെയ്തു തീര്‍ത്തതെന്നും സംവൃത പറയുന്നു. മമ്മൂട്ടിയുടെ ‘നേരറിയാന്‍ സിബിഐ’ എന്ന സിനിമയിലും സംവൃത പ്രാധാന്യമുള്ള ഒരു വേഷത്തില്‍ അഭിനയിച്ചിരുന്നു.

സംവൃത സുനിലിന്റെ വാക്കുകള്‍

ജോഷി സാര്‍ സംവിധാനം ചെയ്ത ‘പോത്തന്‍ വാവ’ എന്ന സിനിമയില്‍ ഞാന്‍ മമ്മുക്കയെ വഴക്ക് പറയുന്ന ഒരു രംഗമുണ്ട്. ഒരു ലെംഗ്തി ഷോട്ടാണ്. ആ സീന്‍ ചെയ്യാനായി എനിക്ക് മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്നു. സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ വലിയ ജനക്കൂട്ടമായിരുന്നു. അവര്‍ക്ക് മുന്നില്‍ വച്ച് സിനിമയാണെങ്കില്‍ കൂടി മമ്മുക്കയോട് അങ്ങനെ പെരുമാറുക എന്നത് എന്ന സംബന്ധിച്ചു വലിയ മടിയായിരുന്നു. ഇവള്‍ ആരാടാ മമ്മുക്കയെ ചീത്ത പറയാന്‍ എന്നൊക്കെയുള്ള രീതിയിലായിരുന്നു പലരുടെയും നോട്ടം. സിനിമയില്‍ അഭിനയിച്ചതില്‍ എന്റെ കയ്യില്‍ നിന്ന് പോയ പ്രധാന സീനുകളില്‍ ഒന്നാണത്”.

shortlink

Related Articles

Post Your Comments


Back to top button