GeneralLatest NewsNEWS

‘ഒൻപത്, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ച് പരിഹസിക്കുന്നത് കൊണ്ടാണ് രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറി ചെയ്യുന്നത്’

തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യാ കുമാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും അനന്യയുടെ സുഹൃത്തുമായ അഞ്ജലി അമീര്‍. നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ച് മരിക്കാനുള്ള അവകാശം ട്രാന്‍സ്‌ജെന്റേഴ്‌സിനുമില്ലേ എന്നാണ് അഞ്ജലി ഫേസ്ബുക്കിലൂടെ സമൂഹത്തോട് ചോദിക്കുന്നത്. ഒൻപത്, ചാന്തുപൊട്ട് എന്നിങ്ങനെയുള്ള പല പേരുകളും ഉപയോഗിച്ച് തങ്ങളെ പരിഹസിക്കുന്നത് മൂലമാണ് രണ്ടും കൽപ്പിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യേണ്ടി വരുന്നതെന്ന് അഞ്ജലി വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസമാണ് അനന്യയെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ പാലാരിവട്ടത്തെ റെനെ ആശുപത്രിയിലെ ഡോ അര്‍ജുന്‍ അശോകിന്റെ പിഴവാണെന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം ആരോപിച്ച് രംഗത്ത് വന്നു. മരണത്തിനു മുൻപ് അനന്യയും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

‘ഹിജഡ ,ഒന്‍പതു ,ചാന്തുപൊട്ട് ,ഒസ്സു ,രണ്ടും കേട്ടകെട്ടത് ,നപുംസകം ,പെണ്ണാച്ചി ,അത് ,ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍വിളിച്ചുനിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെപോലുള്ളവര്‍ രണ്ടും കല്പിച്ചു ലിംഗമാറ്റ സര്‍ജറിക്കു വിദേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതു എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സ്വയര്യമായും സമാദാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവ്ച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?’

shortlink

Related Articles

Post Your Comments


Back to top button