GeneralKollywoodLatest NewsSocial Media

ഞാൻ ആരെയും കൊന്നിട്ടില്ല, സത്യാവസ്ഥ അറിയാതെ എന്തിനാണ് ഇങ്ങനെ കുപ്രചരണം നടത്തുന്നത് : യാഷിക ആനന്ദ്

യാഷിക നിരുത്തരവാദിത്തത്തോടെ വണ്ടിയോടിക്കുന്ന ഒരാളാമെന്നും നേരത്തേ ഒരു ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നിട്ടുണ്ടെന്നുമാണ് ഇയാൾ ആരോപിച്ചത്

നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് നടിയുടെ അടുത്ത സുഹൃത്തായ ഭവാനി മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതരമായ പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. തുടർന്ന് ഉറ്റസുഹൃത്തിന്റെ വേര്‍പാടില്‍ മനംനൊന്ത് യാഷിക ഒരു കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടു പിന്നാലെ നടിക്കെതിരെ ഒരാൾ ആരോപണവുമായി രംഗത്തെത്തുകയും അതിന് യാഷിക നൽകിയ മറുപടിയുമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

യാഷിക നിരുത്തരവാദിത്തത്തോടെ വണ്ടിയോടിക്കുന്ന ഒരാളാമെന്നും നേരത്തേ ഒരു ഡെലിവറി ബോയിയെ വണ്ടിയിടിച്ചു കൊന്നിട്ടുണ്ടെന്നുമാണ് ഇയാൾ ആരോപിച്ചത്. എന്നാൽ ഇതിനോട് വളരെ ശക്തമായ ഭാഷയിൽ തന്നെ നടി പ്രതികരിക്കുകയും ചെയ്തു. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിന് മുന്‍പ് യഥാര്‍ഥ വിവരങ്ങള്‍ അന്വേഷിക്കൂ എന്ന് ആരോപണം ഉന്നയിച്ച ആളോട് യാഷിക പറയുന്നു.

‘ഞാന്‍ എന്റെ സുഹൃത്തിന്റെ ജീവന്‍ എടുത്തു. മനഃപൂര്‍വ്വമായിരുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് അന്വേഷിക്കൂ സാര്‍. ഡെലിവറി ബോയിയെ കൊന്നുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. പ്രിയദര്‍ശിനി മൊബൈല്‍ കടയുടെ ഉടമസ്ഥനാണ് വാഹനം ഇടിച്ചത്. ബാലകൃഷ്ണനായിരുന്നു അന്ന് അയാള്‍ക്കൊപ്പമുണ്ടായിരുന്നത്. ഞാന്‍ ആ കാറില്‍ ഉണ്ടായിരുന്നത് പോലുമില്ല. ടി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ തിരക്കൂ. അല്ലെങ്കില്‍ സിസിടിവി പരിശോധിക്കൂ. മറ്റൊരാളുടെ പേര് കളങ്കപ്പെടുത്തുന്നതിന് മുന്‍പ് യഥാര്‍ഥ വിവരങ്ങള്‍ അന്വേഷിക്കൂ’- യാഷിക സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

shortlink

Post Your Comments


Back to top button