CinemaGeneralMollywoodNEWS

പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിളിക്കുമ്പോള്‍ ഡേറ്റ് കൊടുത്തിരുന്ന നടനായിരുന്നില്ല ഞാന്‍: ബാലചന്ദ്ര മേനോന്‍

ആ കഥാപാത്രം കേട്ടിട്ട് ഞാന്‍ അതിനു യോജിച്ചതാണോ എന്ന് തോന്നിയിട്ടേ 'ഒക്കെ' പറയൂ

ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിളിച്ച ശേഷം അഭിനയിക്കാന്‍ പോകുന്ന ഒരു നടനല്ല താനെന്നും ഒരു കഥാപാത്രം ചെയ്യാന്‍ വിളിക്കുമ്പോള്‍ ആ കഥാപാത്രത്തിന് താന്‍ യോജിച്ചതല്ലെന്ന് തോന്നിയാല്‍ ആ സിനിമ സ്വീകരിക്കാതിരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്നു തുറന്നു പറയുകയാണ് ഒരു കാലത്ത് മലയാള സിനിമയുടെ സമസ്ത മേഖലകളും തന്റെതായ മിടുക്കോടെ കൈകാര്യ ചെയ്തിരുന്ന ബാലചന്ദ്ര മേനോന്‍.തലയില്‍ കെട്ടുമായി വന്ന ബാലചന്ദ്ര മേനോന്റെ മറ്റൊരു മുഖം സ്ക്രീനില്‍ കാണിക്കാന്‍ മറ്റു സംവിധായകര്‍ ആരും ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്ര മേനോന്‍ ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍

‘ഒരു പ്രൊഡക്ഷന്‍ കണ്ട്രോളര്‍ വിളിച്ചിട്ട് ബുക്ക് ചെയ്യാന്‍ കഴിയുന്ന നടനല്ല ഞാന്‍. എന്നെ അങ്ങനെ കിട്ടില്ല. ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും, തിരക്കഥാകൃത്തിനോടും അഭിനയിക്കാന്‍ പോകുന്ന സിനിമയെക്കുറിച്ച് വ്യക്തമായി സംസാരിക്കും. ആ കഥാപാത്രം കേട്ടിട്ട് ഞാന്‍ അതിനു യോജിച്ചതാണോ എന്ന് തോന്നിയിട്ടേ ‘ഒക്കെ’ പറയൂ. അല്ലാതെയുള്ള സിനിമകള്‍ ഞാന്‍ ചെയ്യാറില്ല. എനിക്ക് എപ്പോഴുമുള്ള പരാതിയാണ്, ഞാന്‍ എന്റെ സിനിമയില്‍ തന്നെ തലയില്‍ കെട്ടുമായി വന്നു അഭിനയിച്ചു പോയതല്ലാതെ എന്നിലെ നടനെ മറ്റു സംവിധായകര്‍ പരിഗണിച്ചിട്ടില്ല. അത് എന്റെ എക്കാലത്തെയും വലിയ പരാതിയാണ്. എന്നിലെ നടനെ വളരെ വ്യത്യസ്തമായ രീതിയില്‍ പല സംവിധായകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുമായിരുന്നു. അത് സംഭവിച്ചില്ല അതില്‍ ഇപ്പോഴും ദുഃഖിക്കുന്ന ആളാണ് ഞാന്‍’. ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button