GeneralLatest NewsNEWS

‘സിനിമ ഒരു കല എന്നതിനപ്പുറം ഒരു ആഘോഷം കൂടിയാണ്’: ‘കുറുപ്പ്’ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രന്‍

കൊച്ചി : ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് നവംബര്‍ 12ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഒ.ടി.ടിയില്‍ നിന്ന് വന്ന ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ കുറുപ്പ് തിയേറ്ററിലെത്തിക്കുന്നത്. ഇപ്പോഴിതാ , സിനിമ ഒ.ടി.ടിയ്ക്ക് നല്‍കാത്തതിന് പിന്നിലെ കാരണത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ

ശ്രീനാഥ് രാജേന്ദ്രന്റെ വാക്കുകൾ :

‘സിനിമ ഒരു കല എന്നതിനപ്പുറം ഒരു ആഘോഷം കൂടിയാണ്. കുറുപ്പിന്റെ ആദ്യ ചിന്ത വന്നത് മുതല്‍ തിയേറ്ററിന്റെ ഡാര്‍ക്ക് റൂമില്‍ പ്രേക്ഷകര്‍ ഒന്നിച്ചിരുന്ന് കാണുന്നൊരു സിനിമയായാണ് ഇതിനെ നോക്കിക്കണ്ടത്. ഒരിക്കലും ഒ.ടി.ടി സിനിമയായി കുറുപ്പിനെ കണ്ടിട്ടില്ല. ഈ സിനിമ തിയേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന പ്രേക്ഷകന്റെ വാക്കിലാണ് ഞങ്ങളുടെ വിജയമെന്നാണ് വിശ്വസിക്കുന്നത്.

35 കോടി രൂപ ഒരു സിനിമയ്ക്കായി ചെലവഴിച്ചിട്ട് രണ്ട് വര്‍ഷത്തോളം തിയേറ്ററില്‍ ആ സിനിമ എത്തിക്കാന്‍ കാത്തിരുന്നു എന്നത് ദുല്‍ഖര്‍ എന്ന നിര്‍മാതാവ് ഏറ്റെടുത്ത വെല്ലുവിളിയാണ്. അദ്ദേഹത്തിന് വേണമെങ്കില്‍ ഒ.ടി.ടിയില്‍ നിന്ന് നല്ല ഓഫറുകള്‍ വന്നപ്പോള്‍ പടം നല്‍കി നിര്‍മ്മാതാവെന്ന നിലയില്‍ സുരക്ഷിതാനാകാമായിരുന്നു. പക്ഷേ, തിയേറ്ററില്‍ നിന്നുതന്നെ കുറുപ്പ് എല്ലാ പ്രേക്ഷകരും കാണണമെന്നും എല്ലാ ദൃശ്യ-ശ്രവ്യ ഭംഗിയോടെ ആസ്വദിക്കണമെന്നുമുള്ള ഉറച്ച തീരുമാനമെടുക്കാനുള്ള ധൈര്യം ദുല്‍ഖറിന് ഉണ്ടായെന്നത് അഭിനന്ദനാര്‍ഹമായ കാര്യമാണ്’- സംവിധായകന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button