InterviewsLatest NewsNEWS

‘അവനവന്‍ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാല്‍ ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ല’: വിജയരാഘവന്‍

വില്ലനായും സഹനടനായും സ്വഭാവ നടനായും മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള വിജയരാഘവന്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച വിജയരാഘവന്റെ കരിയറില്‍ വലിയ വഴിത്തിരിവായത് റാംജിറാവു സ്പീക്കിംഗ് പോലുളള ചിത്രങ്ങളാണ്.

സിനിമയില്‍ ലഭിക്കുന്ന ഏത് ചെറിയ വേഷവും തനിക്ക് സ്വീകാര്യമാണെന്ന് പറഞ്ഞ വിജയരാഘവന്‍ അഭിനയം എന്ന കലയെയാണ് താന്‍ സ്നേഹിക്കുന്നതെന്നും അവനവന്‍ വലിയ സംഭവമാണെന്ന് സ്വയം ചിന്തിച്ചാല്‍ ഒരിക്കലും താഴേക്ക് ഇറങ്ങി വരാന്‍ കഴിയില്ലെന്നും വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘ഞാന്‍ വലിയൊരു സംഭവമാണെന്നു ചിന്തിച്ചാല്‍ പിന്നീട് നമുക്കൊരിക്കലും താഴേക്കിറങ്ങി വരാന്‍ പറ്റില്ല. വലിയ സംഭവമല്ലെന്നു ചിന്തിച്ചാല്‍ പിന്നെ, നമുക്ക് ഏതു വേഷവും അഭിനയിക്കാം. പട്ടാളക്കാരനാകാം, കള്ളനാകാം, ഭിക്ഷക്കാരനാകാം. എന്തുമാകാം.

എനിക്ക് ആറുമാസമുള്ളപ്പോള്‍ എടുത്ത ഫോട്ടോയാണ് എന്റെ ഫോണില്‍ സ്‌ക്രീന്‍ സേവറായി ഇട്ടിരിക്കുന്നത്. ഓരോ തവണ ഫോണെടുക്കുമ്പോഴും ആ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തും. ”കുട്ടാ, നീയിത്രയേയുള്ളൂ… പിന്നെന്തിനാണ് വെറുതെ പെരുക്കുന്നത്?” വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button