GeneralLatest NewsNEWSTV Shows

പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന് അമ്പലത്തില്‍ വച്ച്‌ താലി കെട്ടി: നടി അഞ്ജലിയുടെ ജീവിതം

അഞ്ജലിയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെച്ചു, പുറത്തേക്ക് പോകുന്നത് വിലക്കി.

മലയാളികളുടെ പ്രിയ താരമാണ് അഞ്ജലി. സുന്ദരി എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരം വിവാഹം ചെയ്തത് സഹ സംവിധായകന്‍ ആയ ശരത്തിനെയാണ്. രണ്ടാഴ്ച വിവാഹത്തിനായി പരമ്പരയില്‍ നിന്നും അവധി എടുത്തതിനു പിന്നാലെ തന്നെ സീരിയലിൽ നിന്നും പുറത്താക്കിയെന്നു ആരോപിച്ചു അഞ്ജലി രംഗത് എത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഒരു അഭിമുഖത്തിൽ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ താരം പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ശരത്തേട്ടനെ നേരിട്ട് കാണുന്നതിന് മുന്‍പേ ഞാന്‍ കേട്ടത് ആ ശബ്ദമാണ്. ആ ശബ്ദത്തോടുള്ള ആരാധനയാണ് എന്നെ അടുപ്പിച്ചത് എന്നാണ് അഞ്ജലി പറയുന്നത്. ശബ്ദത്തിന് ഉടമയെ നോക്കി പോയപ്പോള്‍ ഒരു അളിഞ്ഞ ക്യാപ്പും അഴുക്ക് ലുങ്കിയും ഒരു സെന്‍സും ഇല്ലാത്ത ഷര്‍ട്ടും ഇട്ട് നില്‍ക്കുന്ന രൂപമാണ് കണ്ടതെന്നും എന്നാല്‍ സത്യത്തില്‍ ആ ലുക്ക് തന്നെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത് എന്നും അഞ്ജലി പറയുന്നു. പിന്നെ പതിയെ ട്രാക്കിലാക്കി ഇഷ്ടം പറയുകയായിരുന്നു താനെന്നും തങ്ങളുടെ പ്രണയം വലിയ സംഭവമായിരുന്നുവെന്നും അഞ്ജലി പറഞ്ഞു.

read also: നടി അഞ്ജലി നായർ വിവാഹിതയായി, ആശംസകളുമായി ആരാധകർ: രഹസ്യം പരസ്യമായത് ഇങ്ങനെ

പ്രണയം അറിഞ്ഞപ്പോള്‍ അഞ്ജലിയുടെ വീട്ടില്‍ നിന്ന് ഭയങ്കര എതിര്‍പ്പ് ആയിരുന്നു. ശരത്ത് സുന്ദരി എന്ന സീരിയലില്‍ പ്രവൃത്തിക്കുന്നുണ്ട് എങ്കില്‍ അഞ്ജലിയെ ഷൂട്ടിങിന് വിടില്ല എന്ന് വരെ പറഞ്ഞിരുന്നു. പിന്നാലെ അഞ്ജലിയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെക്കുകയും ചെയ്തു. പുറത്തേക്ക് പോകുന്നതും വിലക്കി. ഇതോടെ രണ്ട് മൂന്ന് ദിവസം ശരത്തുമായി യാതൊരു തര ബന്ധവും ഇല്ലാതെയായി. അതോടെ നിര്‍ത്തി പോകാം എന്ന് ശരത്ത് തീരുമാനിക്കുകയായിരുന്നു. ഒരു ദിവസം രാത്രി തന്നെ തേടി ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു. അഞ്ജലിയായിരുന്നു വിളിച്ചത്.

‘ഒന്ന് പിറവം പോലീസ് സ്റ്റേഷനിലേക്ക് വരുമോ’ എന്ന് ചോദിച്ചു. ‘എന്റെ കൂടി ഇറങ്ങി വരാനാണോ’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കണ്‍ട്രോളറെ വിളിച്ച്‌ കാറും എടുത്ത് പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന് അമ്പലത്തില്‍ വച്ച്‌ താലി കെട്ടി’- ശരത്ത് പറയുന്നു.

‘ഇന്റസ്ട്രിയിയെ കുറിച്ച്‌ ഒന്നും അറിയാത്തവരാണ് എന്റെ കുടുംബം. പുറമെ കാണുന്നവര്‍ അല്ലാതെ, അതിന് പിന്നാമ്ബുറത്ത് ഉള്ളവരെല്ലാം ഫ്രോഡ് ആണ് എന്നതാണ് അവരുടെ വിശ്വാസം. ശരത്തേട്ടനെ കുറിച്ച്‌ പുറത്തുള്ള ആളുകളെല്ലാം പറയുന്നത് പലതാണെന്നും ഒരുപാട് നെഗറ്റീവ്‌സ് കേട്ടു അവസാനം ഞാന്‍ തന്നെ നേരിട്ട് പോയി ശരത്തേട്ടനോട് കാര്യങ്ങള്‍ ചോദിച്ചു. അതിന് ശേഷമാണ് പ്രപ്പോസ് ചെയ്തത്’ – അഞ്ജലി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button