മലയാള സിനിമയിലെ എക്കാലത്തെയും വില്ലന്മാരിൽ ഒരാളാണ് ടിജി രവി. എന്നാൽ, ടിജി രവി അവതരിപ്പിച്ച ഇത്തരം വില്ലന്‍ വേഷങ്ങളെക്കുറിച്ച് മകനും നടനുമായ ശ്രീജിത്ത് രവി പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്നാണ് ഞങ്ങള്‍ പലപ്പോഴും അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണാറുള്ളതെന്നും, അച്ഛന്‍ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലെയെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും ശ്രീജിത്ത് രവി പറയുന്നു.
‘എനിക്ക് ബുദ്ധി വളര്‍ച്ചയൊക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന്‍ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്നാണ് ഞങ്ങള്‍ പലപ്പോഴും അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന്‍ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു. അച്ഛന്റെ ഒരു തൊഴില്‍ എന്ന നിലയിലാണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്’.
‘എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന്‍ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന്? അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ലാ എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത്’ ശ്രീജിത്ത് രവി പറഞ്ഞു.
Post Your Comments