GeneralLatest NewsMollywoodNEWS

‘കൂലിവേലക്ക് ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ എന്നെ അലട്ടിയില്ല, വിശപ്പ് മാറണം’: രഞ്ജു രഞ്ജിമാര്‍

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് സര്‍ജറിയെക്കുറിച്ച്‌ ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്

സോഷ്യൽ മീഡിയയിൽ സജീവമാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ ശ്രദ്ധനേടുന്നത്. 2010 ല്‍ നിന്ന് 2022 ലേക്ക് എത്തിയപ്പോള്‍ തന്റെ ചര്‍മത്തിലുണ്ടായ മാറ്റത്തെ അടയാളപ്പെടുത്ത ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആണ്‍ശരീരത്തില്‍ നിന്ന് പെണ്‍ ശരീരത്തിലേക്കുള്ള മാറ്റവും സൗന്ദര്യ സംരക്ഷണത്തിന്റെ പ്രാധാന്യവുമെല്ലാം തുറന്നു പറയുകയാണ് രഞ്ജു രഞ്ജിമാര്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകള്‍ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാന്‍ ശ്രമിച്ചു. എന്നാല്‍ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഞാന്‍ കൂലിവേലക്ക് ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല. വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം എന്നായിരുന്നു ചിന്ത. പണ്ട് തന്നെ നോക്കി പരിഹസിച്ചവരോടും വിമര്‍ശിച്ചവരോടും നന്ദി മാത്രമാണുള്ളതെന്നും അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണ് ഈ മാറ്റമുണ്ടായതെന്നും രഞ്ജു രഞ്ജിമാര്‍ കുറിക്കുന്നു.

read also: ‘ഞാന്‍ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്, നിങ്ങൾ ആണ് ശരി’: സൈബർ ആക്രമണത്തെ തുടർന്ന് നിലപാട് മാറ്റി ഒമർ ലുലു

രഞ്ജു രഞ്ജിമാരുടെ കുറിപ്പ്

മാറ്റങ്ങള്‍ അനിവാര്യമെന്ന് തോന്നുന്നിടത്ത് മാറേണ്ടതും, മാറ്റപ്പെടുത്തേണ്ടതും നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്, അതില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകാം, പരിഹാസങ്ങള്‍ ഉണ്ടാകാം, കളിയാക്കല്‍ ഉണ്ടാകാം, ചിലയിടങ്ങളില്‍ നിന്ന് പ്രോത്സാഹനവും, ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് പൊരുതുന്നതാണു നമ്മുടെ ജീവിതം എന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ എന്നിലെ സൗന്ദര്യബോധം എന്നെ കൂടുതല്‍ കൂടുതല്‍ ചിന്തിക്കുന്നവളാക്കി, നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകള്‍ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാന്‍ ഞാന്‍ തേടി. എന്നാല്‍ 15 വയസിനു ശേഷം കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് ഞാന്‍ കൂലിവേല ഇറങ്ങുമ്പോള്‍ സൗന്ദര്യമോ നിറമോ ഒന്നും തന്നെ എന്നെ അലട്ടിയിരുന്നില്ല, വിശപ്പ് മാറണം, കുടുംബത്തെ സഹായിക്കണം, അന്നത്തെ കാലത്ത് മനസ്സുകൊണ്ട് പെണ്ണാണ്, ശരീരംകൊണ്ട് ആകാന്‍ കഴിയില്ല എന്നൊരു ചിന്തയും ഉണ്ടായിരുന്നു.

കാലങ്ങള്‍ ഒരുപാട് പോയി, പലയിടങ്ങളും, പല കാഴ്ചകളും കണ്ടു ഇവിടം വരെ എത്തി നില്‍ക്കുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്, അഞ്ചുവയസ്സില്‍ അമ്മയോട് പറഞ്ഞു അമ്മയെ ഞാന്‍ പെണ്ണാണെന്ന്, അന്നമ്മ ചിരിച്ചുകൊണ്ട് നിന്ന് ഒരുപക്ഷേ ആ ചിരി എന്റെ കുട്ടിത്തം കണ്ടിട്ടാകാം, കാലം പോകെ എല്ലാവര്‍ക്കും മനസ്സിലായി സ്ത്രീകള്‍ക്കുള്ള യാത്രയാണ് എന്റെ ജീവിതം എന്ന്, പക്ഷേ കുടുംബം സംരക്ഷിക്കുക എന്നൊരു ഉത്തരവാദിത്വം ഞാന്‍ സ്വയം ഏറ്റെടുത്തു, സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് ഒരു അവസ്ഥ വന്നപ്പോള്‍ മാത്രമാണ് സര്‍ജറിയെക്കുറിച്ച്‌, മറ്റു ഞാന്‍ ചിന്തിച്ചു തുടങ്ങുന്നത്, ഒപ്പം ഇത്രയും കാലം ശ്രദ്ധിക്കാതിരുന്ന എന്റെ ചര്‍മ്മത്തെ സംരക്ഷിക്കാനും ഞാന്‍ തുടങ്ങി, എന്റെതായ രീതിയില്‍ ചില പൊടിക്കൈകള്‍, ഡോക്ടര്‍ അഞ്ജന മോഹന്റെ നേതൃത്വത്തില്‍ skin ട്രീറ്റ്മെന്റ്, ലേസര്‍ ട്രീറ്റ്മെന്റ് ഇവയൊക്കെ ചെയ്ത തുടങ്ങി ഇന്ന് ഇവിടെ എത്തി നില്‍ക്കുമ്ബോള്‍ ഒത്തിരി സന്തോഷം തോന്നുന്നു, പണ്ട് എന്നെ നോക്കി പരിഹസിച്ച അവരോടും വിമര്‍ശിച്ച്‌ അവരോടും നന്ദി മാത്രം കാരണം അവരൊക്കെ അന്ന് എന്നോട് അങ്ങനെയൊക്കെ പെരുമാറിയത് കൊണ്ടാണല്ലോ എന്നിലെ ഈ മാറ്റത്തിന് മുന്‍കൈയെടുത്തത്,

അതെ പൊരുതാന്‍ ഉള്ളതാണ് നമ്മുടെ ജീവിതം, പൊരുതി നേടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ആകണം എന്ന് മാത്രം, സൗന്ദര്യം നമ്മുടെ മനസ്സില്‍ ആണെന്നും, നമ്മുടെ വ്യക്തിത്വങ്ങളില്‍ ആണെന്നും വിശ്വസിക്കുന്നവരാണ് നാമെല്ലാവരും എന്നാലും ചിലയിടങ്ങളില്‍ ഇന്നും നിറത്തിന് പേരിലും ജാതിയുടെ പേരിലും പണത്തിന് പേരിലും മാറ്റിനിര്‍ത്തലുകള്‍ കണ്ടുവരുന്നു, നമ്മുടെ ശരീരത്തില്‍ നിറം കൂട്ടുക എന്നതിനേക്കാളുപരി ആരോഗ്യമുള്ളതും even color ഉം നമുക്ക് വേണ്ടത് അതിനുവേണ്ടി നമ്മള്‍ ഒന്ന് പരിശ്രമിച്ചാല്‍ മതി അല്‍പസമയം നമ്മുടെ ചര്‍മ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കാം,ഞാന്‍ എന്നെ തന്നെ പ്രയിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button