GeneralLatest NewsMollywoodNEWS

പാലും ചായപ്പൊടിയുമായും പലരും എന്റെയടുത്തും വന്നിട്ടുണ്ട്, ചെയ്യില്ലെന്നത് ഉറച്ച തീരുമാനമാണ്: ബാലചന്ദ്ര മേനോന്‍

ഞാനും മമ്മൂട്ടിയും മോ​ഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ വരാത്തതിന്റെ കാരണം ആദ്യം എനിക്ക് അറിയില്ലായിരുന്നു

പരസ്യങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചു സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. പാല്‍‍, ചായപ്പൊടി തുടങ്ങിയവയുടെ പരസ്യങ്ങള്‍ ചെയ്യാമോയെന്ന് പലരും ചോദിച്ച്‌ വന്നിരുന്നു. ചെയ്യില്ലെന്നത് ഉറച്ച തീരുമാനമാണെന്ന് ബാലചന്ദ്ര മേനോന്‍ പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഞാനും മമ്മൂട്ടിയും മോ​ഹന്‍ലാലും ഒരുമിച്ചുള്ള സിനിമകള്‍ വരാത്തതിന്റെ കാരണം ആദ്യം എനിക്ക് അറിയില്ലായിരുന്നു. അടുത്ത കാലത്താണ് കാരണം ഞാന്‍ കണ്ടെത്തിയത്. വളരെ കുറച്ച്‌ മാത്രം ബലാത്സം​ഗം ചെയ്യപ്പെട്ട നടനാണ് ഞാന്‍. എനിക്ക് പോകാന്‍ ഒരുപാട് വഴികളുണ്ട്. പക്ഷെ എനിക്ക് ആര്‍ത്തിയില്ല. നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും. വണ്ണില്‍ ഞാന്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിരുന്നു. ഒരു സീന്‍ മാത്രമെയുള്ളൂ. കൊവിഡ് സമയത്തായിരുന്നു ചിത്രീകരണം.’

read also: ‘ദൈവമേ, ഞാനെത്ര ഭാഗ്യവാന്‍! 20 ഉറുപ്പിക കൊണ്ട് ഒരാളുടെ ദുഃഖം മാറ്റാന്‍ നീയെനിക്കവസരം തന്നുവല്ലോ!’ വികെ ശ്രീരാമന്‍

‘അന്ന് നമ്മുടെ സിനിമാ മേഖലയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഥാപാത്രത്തിന്റെ വലിപ്പം നോക്കാതെ ഞാന്‍ അതില്‍ അഭിനയിച്ചത്. ആ സിനിമ ചെയ്ത ശേഷം ഇടയ്ക്ക് കോളുകള്‍‍ വരും മൊമന്റോ കൊടുക്കുന്ന സീനില്‍ അഭിനയിക്കാന്‍ വരാമെയെന്നൊക്കെ ചോദിച്ച്‌. പരസ്യ ചിത്രങ്ങളില്‍‍ അഭിനയിക്കില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. കാരണം അതിലൂടെ വരുന്ന വരുമാനം കുടുംബത്തിലേക്ക് കൊണ്ടുവരാന്‍ താല്‍പര്യമില്ലായിരുന്നു. എന്റെ മേഖലയല്ല അത്. പാല്‍‍, ചായപ്പൊടി തുടങ്ങിയവയുടെ പരസ്യങ്ങള്‍ ചെയ്യാമോയെന്ന് പലരും ചോദിച്ച്‌ വന്നിരുന്നു. ചെയ്യില്ലെന്നത് ഉറച്ച തീരുമാനമാണ്’ ബാലചന്ദ്ര മേനോന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button