‘ദേവാസുരം’ ത്തിലെ മുണ്ടയ്ക്കല്‍ ശേഖരനായി വന്ന് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നെപ്പോളിയന്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ 15 വര്‍ഷം മുമ്പ് വിജയ്‌യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് നടന്‍. 2007-ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം പോക്കിരിയുടെ സെറ്റില്‍ വെച്ചുണ്ടായ സംഭവമാണ് ഇരുവരുടെയും പിണക്കത്തിന് കാരണം. ഇതിന് ശേഷം വിജയ്‌യുടെ സിനിമകള്‍ കാണുക പോലുമില്ലായിരുന്നുവെന്ന് നെപ്പോളിയന്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് വിജയ്‌യോട് ചോദിക്കണമെന്നുണ്ടെന്നും വീണ്ടുമൊന്നിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും നെപ്പോളിയന്‍ പറഞ്ഞു.
‘പതിനഞ്ച് വര്‍ഷമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്ന് പോലും അറിയില്ല. പക്ഷേ സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് ‘ നെപ്പോളിയന്‍ പറഞ്ഞു.
ആക്കാലത്ത് വിജയ്‌യുടെ കടുത്ത ആരാധകനായിരുന്നു നെപ്പോളിയന്‍. ഇരുവരും തമ്മില്‍ അടുത്ത ബന്ധമായിരുന്നു. നെപ്പോളിയന്‍റെ ചില സുഹൃത്തുക്കള്‍ വിജയ്‌യെ കാണണമെന്നും ഒപ്പം ഫോട്ടോ എടുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തനിക്ക് വിജയ്‌യെ അടുത്തറിയാം എന്ന നിലയില്‍ ഈ ആവശ്യം നടത്തികൊടുക്കാം എന്ന് ഏറ്റു. എന്നാല്‍ ഈ കാര്യം വിജയ്‌യെ അറിയിച്ചിരുന്നില്ല.
ഒരു ദിവസം പോക്കിരി എന്ന ചിത്രത്തിലെ ഒരു വലിയ സംഘടന രംഗം കഴിഞ്ഞ് വിജയ് കാരവാനില്‍ വിശ്രമിക്കുന്ന നേരത്ത് നെപ്പോളിയന്‍ സുഹൃത്തുക്കളുമായി എത്തിയെങ്കിലും അവരെ സെക്യൂരിറ്റി കാരവാനിന് മുന്നില്‍ തടഞ്ഞു. അപ്പോയിമെന്‍റ് എടുക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നാണ് സെക്യൂരിറ്റി പറഞ്ഞത്. ഇതോടെ നെപ്പോളിയനും സംഘവും സെക്യൂരിറ്റിയുമായി തര്‍ക്കമായി. ഇത് കൈയ്യാങ്കളിയിലേക്ക് എത്തി. ഇതോടെ വിജയ്‌യുമായി താൻ മാനസികമായി അകന്നുവെന്നാണ് നെപ്പോളിയൻ പറയുന്നത്.
Post Your Comments