GeneralKollywoodLatest NewsNEWSWOODs

തട്ടിക്കൊണ്ട് പോയി ഊട്ടിയിലെ വസ്തു എഴുതി വാങ്ങിക്കാന്‍ ശ്രമിച്ചു: ബന്ധുക്കൾക്ക് എതിരെ നടൻ ശ്രീനിവാസൻ

സ്വന്തക്കാരന്‍ ചില ആളുകളെ വച്ച്‌ എന്നെ കടത്തികൊണ്ട് പോയി.

ബന്ധുക്കൾക്കെതിരെ ആരോപണവുമായി തെന്നിന്ത്യന്‍ സിനിമയില്‍ പവര്‍സ്റ്റാർ ശ്രീനിവാസന്‍. നടിയും അവതാരകയുമായ വനിത വിജയ്കുമാറിനൊപ്പം വിവാഹവേഷത്തിൽ നിന്ന താരത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സ്വന്തമെന്ന് കരുതിയ പലരും തന്നെ ചതിക്കുകയായിരുന്നു എന്ന് ശ്രീനിവാസൻ പറയുന്നു.

ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തിലുണ്ടായ വലിയൊരു പ്രതിസന്ധിയെ പറ്റിയും വിശ്വസിച്ച്‌ കൂടെ നിന്നവര്‍ തന്നെ തട്ടിക്കൊണ്ട് പോയതിനെ പറ്റിയും ശ്രീനിവാസൻ വെളിപ്പെടുത്തിയത്.

read also: ജീവിതത്തില്‍ ഞാന്‍ എന്റെ സങ്കടങ്ങള്‍ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നില്‍ മാത്രമാണ്: സലിം കുമാർ

‘എന്റെ കൂടെ ഉണ്ടായിരുന്ന ഒരു സ്വന്തക്കാരന്‍ ചില ആളുകളെ വച്ച്‌ എന്നെ കടത്തികൊണ്ട് പോയി. അവരാണ് തട്ടിക്കൊണ്ട് പോയതെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് ഊട്ടിയിലുള്ള ഒരു പ്രോപ്പര്‍ട്ടി എഴുതി വാങ്ങിക്കുന്നതിന് വേണ്ടി അവര്‍ നടത്തിയ ശ്രമമാണെന്ന് അവസാനമാണ് എനിക്ക് മനസിലായത്. രണ്ട് വര്‍ഷത്തിന് മുന്‍പാണ് ഈ സംഭവം നടന്നത്’, ശ്രീനിവാസന്‍ പറയുന്നു.

‘ഒരു ബിസിനസ് ചെയ്യാന്‍ വേണ്ടി വരാന്‍ പറഞ്ഞ് എന്നെ അങ്ങോട്ടേക്ക് വിളിച്ച്‌ വരുത്തി. ഞാനൊരു ബ്രോക്കറെയും കൂട്ടി പോയി. അവിടെ ചെന്നപ്പോള്‍ അദ്ദേഹമൊരു നിര്‍മാതാവ് ആണെന്നും നിങ്ങളുടെ സിനിമ ബുക്ക് ചെയ്യണമെന്നും പറഞ്ഞു. അതിനെ പറ്റി സംസാരിക്കാമെന്ന് പറഞ്ഞാണ് ഞാനവിടെ ഇരുന്നത്. പെട്ടെന്ന് തന്നെ ചുറ്റിനും ഒരു ഏഴെട്ട് പേര്‍ വന്ന് നിന്നു. അവര്‍ എന്നെ എങ്ങോട്ടോ കൂട്ടികൊണ്ട് പോയി.

കൈയ്യിലുണ്ടായിരുന്ന ഫോണ്‍ വരെ അവര്‍ തട്ടിയെടുത്തു. ഇതിനിടെ മേട്ടുപാളയത്ത് വച്ച്‌ പോലീസുകാര്‍ ഞങ്ങളോട് സംസാരിച്ചു. എങ്ങോട്ട് പോവുകയാണെന്ന് ചോദിച്ചപ്പോള്‍ സിനിമാ ഷൂട്ടിങ്ങിനാണെന്ന് പറയേണ്ടി വന്നു. ഇതിന്റെ അവസാനം എവിടെ വരെയാണെന്ന് നോക്കാമെന്ന് കരുതി ഇരുന്നു. ഒടുവിലാണ് എന്റെ സ്വന്തക്കാരിയായൊരു പെണ്‍കുട്ടി തന്നെയാണ് ഇതിനൊക്കെ പിന്നിലെന്ന് വ്യക്തമായത്. സ്വത്ത് എഴുതി കൊടുക്കാന്‍ വേണ്ടി ഒപ്പിച്ച പണിയായിരുന്നു. ഒടുവില്‍ ഞാനവര്‍ക്ക് പൈസ കൊടുത്ത് ഒഴിവാക്കുകയാണ് ചെയ്തത്’- ശ്രീനിവാസന്‍ പങ്കുവച്ചു.

‘എന്റെ കൂടെ ഒരു പത്ത് പതിനഞ്ച് പേര്‍ എപ്പോഴും ഉണ്ടാവും. അവര്‍ എനിക്ക് മുന്നിലും പുറകിലുമായി എല്ലാത്തിനും ഉണ്ടാവും. ഞാന്‍ കരുതുന്നത് ഇവരൊക്കെ എനിക്ക് പിന്തുണ തന്ന് നില്‍ക്കുന്നവരാണല്ലോ എന്നതാണ്. സത്യത്തില്‍ അതൊന്നും സത്യമായിരുന്നില്ല. പണം ഉണ്ടാവുന്നത് വരെ മാത്രമേ അവരൊക്കെ കൂടെ ഉണ്ടായിരുന്നുള്ളു. അതില്ലാത്തപ്പോള്‍ എല്ലാവരും പോയി. സാര്‍ നിങ്ങള്‍ക്ക് ജീവന്‍ വരെ തരാമെന്ന് പറഞ്ഞവര്‍ അവസാനം ഒരു തുള്ളി വെള്ളം പോലും തരാതെയായി’- നടൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button