GeneralLatest NewsMollywoodNEWSWOODs

അച്ഛനെ ഭയന്ന് കത്തിയും മുളക് പൊടിയും പെപ്പര്‍ സ്‌പ്രേയും കൊണ്ട് നടക്കുന്നു: ദുരനുഭവം വെളിപ്പെടുത്തി ഗ്ലാമി ഗംഗ

കുടിയന്റെ മക്കള്‍ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്

ടിക്ക് ടോക്കിലൂടെ ആരാധകരെ സ്വന്തമാക്കിയ സോഷ്യല്‍ മീഡിയ താരമാണ് ഗ്ലാമി ഗംഗ. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി, ജോഷ് ടോക്‌സ് തുടങ്ങിയ പരിപാടികളിൽ തന്റെ ജീവിത കഥ ഗ്ളാമി ഗംഗ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ അവതാരകനായ കാര്‍ത്തിക് സൂര്യയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഇന്റര്‍ലക്ക് പോഡ്കാസ്റ്റിൽ ഗ്ലാമി ഗംഗ പങ്കുവച്ച വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അച്ഛന്‍ തികഞ്ഞ മദ്യപാനി ആയിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാം അമ്മയെ തല്ലാറുണ്ടായിരുന്നു. പക്ഷെ അപ്പോഴൊക്കെ എനിക്ക് ഇഷ്ടം അച്ഛനെ തന്നെയായിരുന്നു. എല്ലായിടത്തും പോവുമ്പോള്‍ അച്ഛന്റെ കൈയ്യും പിടിച്ചാണ് പോകുന്നത് മദ്യപിയ്ക്കുമ്പോള്‍ അച്ഛന്‍ ഭാര്യയെയും മക്കളെയും മറക്കും. ഒടുവില്‍ ഞങ്ങളെയും ഉപദ്രവിക്കാന്‍ തുടങ്ങിയപ്പോഴാണ് അച്ഛനെ ഉപേക്ഷിച്ചത്.

read also: ഇവിടാകെ വെള്ളമാണ്, ഇവിടുള്ളവരുടെ അകത്തും പുറത്തും വെള്ളമാണ്: ജന്മനാടായ മുതുകുളത്തെ അപമാനിച്ച് നവ്യ നായർ

ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അമ്മയ്ക്ക് അച്ഛനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ വാടക വീട്ടിലേക്ക് മാറിയതിന് ശേഷവും അച്ഛന്റെ ഉപദ്രവം ഉണ്ടായിട്ടുണ്ട്. വളരെ അധികം ട്രോമ നിറഞ്ഞ ബാല്യമായിരുന്നുവെന്നും ആ ട്രോമ കാരണം ഇപ്പോഴും എനിക്ക് ഇരുട്ടിനെ പേടിയാണ്. മൂന്ന് പെണ്ണുങ്ങള്‍ മാത്രമുള്ള ജീവിതം അത്രയും സുരക്ഷിതമല്ല. അതിനാല്‍ കത്തിയും മുളക് പൊടിയുമൊക്കെ എടുത്ത് വച്ചാണ് കിടക്കുന്നത്. പെപ്പര്‍ സ്‌പ്രേയും കൊണ്ട് നടക്കാറുണ്ട്. എന്നാല്‍ അതൊന്നും മറ്റാരേയും ഒഴിവാക്കാനല്ല, സ്വന്തം അച്ഛനെ ഭയന്നിട്ടാണ്. ഇപ്പോഴും കണ്ണടച്ചാല്‍ അച്ഛന്റെ രൂപം മുന്നില്‍ വന്ന് നില്‍ക്കും. അത് തന്നെ ഭയപ്പെടുത്തുന്നുണ്ട്.

താന്‍ ശ്രദ്ധ നേടുന്നത് വരെ തങ്ങളെ കാണുമ്പോള്‍ കുടിയന്റെ ഭാര്യ പോകുന്നു, കുടിയന്റെ മക്കള്‍ പോകുന്നു എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ആ വിളിയില്‍ മാറ്റം വന്നു. അതില്‍ താന്‍ അഭിമാനിക്കുന്നതായും’- ഗ്ലാമി ഗംഗ പറയുന്നു.

shortlink

Post Your Comments


Back to top button