CinemaLatest News

അരവയർ മുറുക്കി പാടത്ത് പണിയെടുത്ത കർഷകർക്ക് തിരുവോണത്തിന് പട്ടിണി സമരം നടത്തേണ്ടി വന്നു: വിമർശിച്ച് നടൻ വിവേക് ​ഗോപൻ

നെല്ലിൻറെ വില യഥാസമയം കിട്ടാഞ്ഞതിന്റെ പേരിൽ ഈ ഓണക്കാലത്ത് തെരുവിൽ ആയിരുന്നവർ

ജയസൂര്യ വിമർശനം നടത്തിയ കേരളത്തിലെ നെല്ല് വിഷയത്തിൽ പ്രതികരിച്ച് നടൻ വിവേക് ​ഗോപൻ. തിരുവോണത്തിന് പട്ടിണി സമരം നടത്തേണ്ടി വന്ന ചിലരുണ്ട് ഈ ഓണക്കാലത്തും. നമുക്കായി അന്നം വിളയിക്കാൻ അരവയർ മുറുക്കി പാടത്ത് പണിയെടുത്ത കർഷകർ. അവർ വിളയിച്ചെടുത്തു സപ്ലൈകോ വഴി സർക്കാരിലേക്ക് എത്തിയ നെല്ലിൻറെ വില യഥാസമയം കിട്ടാഞ്ഞതിന്റെ പേരിൽ ഈ ഓണക്കാലത്ത് തെരുവിൽ ആയിരുന്നു അവരെന്നാണ് താരം കുറിക്കുന്നത്.

കുറിപ്പ് വായിക്കാം

“കാണം വിറ്റും ഓണം ഉണ്ണണം” ഓണക്കാലത്ത് നാം തലമുറകളായി കേട്ടുവളർന്ന വാമൊഴിയാണിത്. നമ്മൾ ഇത്തവണയും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഓണം ആഘോഷിച്ചു. പക്ഷേ തിരുവോണത്തിന് പട്ടിണി സമരം നടത്തേണ്ടി വന്ന ചിലരുണ്ട് ഈ ഓണക്കാലത്തും. നമുക്കായി അന്നം വിളയിക്കാൻ അരവയർ മുറുക്കി പാടത്ത് പണിയെടുത്ത കർഷകർ. അവർ വിളയിച്ചെടുത്തു സപ്ലൈകോ വഴി സർക്കാരിലേക്ക് എത്തിയ നെല്ലിൻറെ വില യഥാസമയം കിട്ടാഞ്ഞതിന്റെ പേരിൽ ഈ ഓണക്കാലത്ത് തെരുവിൽ ആയിരുന്നു അവർ.

ഉത്തരേന്ത്യയിൽ കർഷക സമരം എന്ന പേരിൽ നടന്ന പരിപാടിക്ക് ട്രാക്ടർ വിളിച്ചു പോയവരുടെ മൂക്കിൻ തുമ്പത്ത് അലഞ്ഞു തിരിയേണ്ടി വന്നു അവർക്ക്. തങ്ങൾ കൊടുത്ത നെല്ലിൻറെ ന്യായമായ വില കൊടുക്കേണ്ടതിനു പകരം ബാങ്കിൽ നിന്നും വായ്പയായി കൊടുത്തു എന്നത് വെച്ച് നെഗളിക്കുന്ന,ന്യായീകരിക്കുന്ന സർക്കാരും മന്ത്രിമാരും ആയിരക്കണക്കിന് വരുന്ന കർഷകരുടെ കണ്ണീരിന് പുല്ലുവിലയാണ് നൽകുന്നത്.

ഈ നഗ്നസത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം കാണിച്ച നടൻ ജയസൂര്യയെ സംഘി ആക്കിയതുകൊണ്ടും ശ്രീലങ്കൻ ക്രിക്കറ്റർ ആയ സനത് ജയസൂര്യയെ പോയി തെറിവിളിച്ചത് കൊണ്ടും സൈബർ സഖാക്കൾക്ക് ആശ്വാസമാണെങ്കിലും കർഷകർ കണ്ണീർ കടലിലാണ് എന്നത് നാം മറന്നു പോകരുത്. കൃത്യമായി കേന്ദ്രസർക്കാർ തങ്ങൾക്ക് മുന്നിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ച മുറയ്ക്ക് കേന്ദ്ര വിഹിതം നൽകിയെന്ന് വസ്തുതകൾ നിരത്തി അവതരിപ്പിക്കുമ്പോൾ കണക്ക് കൊടുക്കാത്തതിന്റെ സാങ്കേതിക പ്രശ്നത്തെ കുറിച്ച് നിരന്തരം സംസ്ഥാന സർക്കാരിനെ ഓർമ്മിപ്പിക്കുമ്പോൾ വായുവിൽ എഴുതിക്കൂട്ടിയ കണക്ക് മാത്രമായി സംസ്ഥാന സർക്കാർ വീണിടത്ത് കിടന്നു ഉരുളുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്.

എന്നും നിലനിൽക്കുന്ന എന്തിനെയും സ്വീകരിക്കുന്ന അഹം ബ്രഹ്മാസ്മി എന്നു ഉദ്ഘോഷിക്കുന്ന ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന് ആശ്വസിപ്പിക്കുന്ന ഏകം സദ് വിപ്രാ ബഹുധാ വദന്തി എന്ന് ഉരുവിടുന്ന സനാതനധർമ്മം നശിപ്പിക്കപ്പെടേണ്ടത് ആണെന്നും ഗണപതി മിത്താണെന്നും വിളംബരം ചെയ്യാൻ സമയം കണ്ടെത്തുന്ന ഷംസീർമാർക്കും സ്റ്റാലിൻന്മാർക്കും പ്രകൃതി ദേവോ ഭവ എന്ന ഉരുവിടുന്ന കർഷകരെ കാണാൻ അവരെ അറിയാൻ സമയമില്ല.

ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യുമെന്ന് പിച്ചും പേയും പറഞ്ഞ സി.പി. എം ഉൾപ്പെട്ട ഇന്ത്യ മുന്നണിയുടെ പ്രധാന കക്ഷിയായ ഡിഎംകെയുടെ തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും വിപ്ലവ അൽപ്പന്മാരും ഒന്നോർക്കുക.. സനാതന ധർമ്മവും കർഷകനും ഈ ലോകനന്മയ്ക്കുള്ളതാണ്, അലക്സാണ്ടറും പോർച്ചുഗീസുകാരനും മുഗളനും ബ്രിട്ടീഷുകാരനും വിചാരിച്ചിട്ട് തളർത്താൻ കഴിയാത്ത ഈ സംസ്കൃതിയെയും കൃഷിയും പൊട്ടക്കിണറ്റിലെ തവളകളായ നിങ്ങൾക്ക് എങ്ങനെ നശിപ്പിക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments


Back to top button