CinemaGeneralLatest NewsMollywoodNEWSWOODs

ഈ ചിത്രത്തിന് എന്തൊരു വാത്സല്യ ഗന്ധം, ആ ചിരി ഇനി ഓർമ്മയിൽ: കുറിപ്പ്

സുബ്ബലക്ഷ്മിയമ്മ മികച്ച നർമ്മബോധമുള്ള വ്യക്തി

കഴിഞ്ഞ ദിവസം അന്തരിച്ച നടി സുബ്ബലക്ഷ്മി അമ്മയെ ഓർമ്മിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി. വ്യക്തിജീവിതത്തിൽ അതിജീവനത്തിനായി അവർ കുട്ടിക്കാലം മുതൽ നടത്തിയ നിരന്തരപോരാട്ടങ്ങളുടെ കഥ അഭിമുഖങ്ങളിൽ കേട്ട് കണ്ണു നിറഞ്ഞിരുന്നിട്ടുണ്ട്, ആ മൂന്നു സ്ത്രീകളിൽ ഏറ്റവും ചെറുപ്പമായിരുന്ന മൂത്തമ്മ ഇനിയില്ല എന്നാണ് കുറിച്ചത്.

കുറിപ്പ് വായിക്കാം

സുബ്ബലക്ഷ്മിയമ്മാൾ അന്തരിച്ചു. ഈ ചിത്രത്തിന് എന്തൊരു വാത്സല്യ ഗന്ധം, കൊച്ചുമകൾ അമ്മമ്മയെ യാത്രയാക്കുന്നു. താരാ കല്യാണിന്റെ അമ്മയെന്നോ സൗഭാഗ്യാ വെങ്കടേഷിന്റെ അമ്മമ്മയെന്നോ പറയാതെതന്നെ സുബ്ബലക്ഷ്മിയമ്മാളെ നമുക്കറിയാം. അവർ ഊർജ്ജസ്വലയായ കലാകാരിയും കഴിവുള്ള അഭിനേത്രിയും മികച്ച നർമ്മബോധമുള്ള വ്യക്തിയുമാണ്.

വ്യക്തിജീവിതത്തിൽ അതിജീവനത്തിനായി അവർ കുട്ടിക്കാലം മുതൽ നടത്തിയ നിരന്തരപോരാട്ടങ്ങളുടെ കഥ അഭിമുഖങ്ങളിൽ കേട്ട് കണ്ണു നിറഞ്ഞിരുന്നിട്ടുണ്ട്.

വേദനകളിലും വിജയങ്ങൾ ആഘോഷിച്ച് മുന്നോട്ട് തുഴഞ്ഞ് കുതിക്കുന്ന ഒരു കുടുംബത്തിന്റെ അണിയത്ത് ഉറക്കെച്ചിരിച്ചു കൊണ്ട് സുബ്ബലക്ഷ്മിയമ്മാളെ നമ്മൾ കണ്ടു. ആ മൂന്നു സ്ത്രീകളിൽ ഏറ്റവും ചെറുപ്പമായിരുന്ന മൂത്തമ്മ ഇനിയില്ല. പ്രചോദനവും പ്രേരണയുമായി ആ ചിരി ഓർമ്മയിൽ, പ്രണാമം അമ്മ, എസ്. ശാരദക്കുട്ടി.

shortlink

Related Articles

Post Your Comments


Back to top button