GeneralLatest NewsMollywoodNEWSWOODs

43 വർഷം, എത്രയോ കൂടോത്രങ്ങളെ നിസാരമായി വലിച്ച്‌ താഴെയിട്ടിട്ടുണ്ട്, കാരണം അയാളുടെ പേര് മോഹൻലാല്‍ എന്നാണ്! കുറിപ്പ് വൈറൽ

ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്

മലയാളത്തിന്റെ പ്രിയതാരം മോഹൻലാല്‍ സിനിമകള്‍ തിയേറ്ററിലെത്തുമ്പോഴെല്ലാം ഹേറ്റ് ക്യാമ്ബെൻ ആരംഭിക്കുന്നു. ഇപ്പോൾ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനും ഇത്തരത്തിൽ ഹേറ്റ് ക്യാമ്പയിനു ഇരയാക്കപ്പെടുകയാണ്. ഇതിന് ശക്തമായ മറുപടി നല്‍കി രംഗത്തു വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

read also: ‘എനിക്ക് പാര പണിത ആ മലയാളി സംവിധായകൻ ആരെന്ന് അറിയണം’: സംഭവം വെളിപ്പെടുത്തി അൽഫോൻസ്

’43 വർഷത്തെ അഭിനയജീവിതതത്തിലൂടെ പുതിയ ഭാഷയിലെ ഹേറ്റ് ക്യാമ്ബെയ്ൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാള്‍ നിസാരമായി വലിച്ച്‌ താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേര് മോഹൻലാല്‍ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നില്‍ക്കുകയാണെന്ന്. ഈ ചിത്രത്തില്‍ അയാളോടൊപ്പം പിന്നില്‍ നില്‍ക്കുന്ന ആളുകളെപോലെ, ചതിയുടെ ശമ്ബളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങള്‍ തീയേറ്ററില്‍ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തില്‍ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പെല്ലിശ്ശേരി എന്ന പ്രതിഭയുടെ കയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കയ്യൊപ്പ്’- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button