Uncategorized

‘ചക്കരമുത്തിന്’ കാരണമായ അരവിന്ദന്‍ ഓര്‍മയായി

ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ അരവിന്ദനുണ്ടായിരുന്നു

പാലക്കാട്: ‘ചക്കരമുത്തി’ലെ കേന്ദ്രകഥാപാത്രത്തിന് കാരണമായ അരവിന്ദന്‍ ഇനി ഒരു ഓര്‍മ മാത്രം. അരവിന്ദനായി സിനിമയില്‍ വേഷമിട്ടതു ദിലീപാണ്. അകലൂരിലെ അമരാവതി എന്ന വീട്ടില്‍ പതിവു സന്ദര്‍ശകനായിരുന്ന അരവിന്ദനെ ലോഹിതദാസ് കഥാപാത്രമാക്കുകയായിരുന്നു.

ലോഹിയുടെ മൃതദേഹം ചിതയിലേക്കെടുക്കും വരെ അരവിന്ദനുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം വരെ വീട്ടില്‍ നടന്ന എല്ലാ അനുസ്മരണ യോഗങ്ങളിലും അരവിന്ദന്‍ പങ്കെടുത്തിരുന്നു. ലോഹിതദാസുമായി അടുപ്പമുള്ള എല്ലാ സിനിമാ പ്രവര്‍ത്തകരും അരവിന്ദന്റെ പരിചയക്കാരാവുകയും ചെയ്തു. അകലൂര്‍ മുല്ലയ്ക്കല്‍ വീട്ടില്‍ കൃഷ്ണന്റെയും നാരായണിയുടെയും മകനാണ് അരവിന്ദന്‍ (41). രോഗബാധിതനായി ഒരാഴ്ചയായി ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.30നാണ് മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button