എവിടെ എന്ന പുതിയ ചിത്രത്തിന്‍റെ പ്രചാരണ വിഡിയോയുടെ പേരിലുണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ നടി ആശ ശരത് ഡിജിപിയ്ക്കു പരാതി നല്‍കി. സ്ത്രീയായതുകൊണ്ടാണു തനിക്കെതിരെ സംഘടിത ആക്രമണമുണ്ടായതെന്ന് ആശ പറഞ്ഞു. കൂട്ടായ്മയുടെ തീരുമാന പ്രകാരമാണു വിഡിയോ പോസ്റ്റ് ചെയ്തത്. എഡിറ്റഡ് വിഡിയോ ആണു പ്രശ്നമുണ്ടാക്കിയതെന്നും ആശ തിരുവനന്തപുരത്തു പറഞ്ഞു.
‘എവിടെ’ എന്ന സിനിമയ്ക്കായി താന്‍ പങ്കുവെച്ച വിഡിയോ വിവാദമാക്കിയതു ബോധപൂര്‍വമെന്നും ആശ ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലുള്ള പ്രചാരണ രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ആശ പറയുന്നു. ദിവസങ്ങൾക്ക് മുൻപാണു തന്റെ ഭര്‍ത്താവിനെ കാണാന്‍ സമൂഹമാധ്യമങ്ങളിൽ ആശ ശരത് പുതിയ സിനിമയ്ക്കുവേണ്ടി ചെയ്ത ലൈവ് വിഡിയോ വൈറലാകുന്നത്. ഇതിനു പിന്നാലെ നടിക്കെതിരെ ഒരു അഭിഭാഷകൻ ശ്രീജിത്ത് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
Post Your Comments