BollywoodGeneralLatest News

അയാളുടെ സ്പര്‍ശനത്തില്‍ എന്തോ പന്തികേട് അനുഭവപ്പെട്ടു, ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ഒന്‍പതു വയസു മുതല്‍ അമ്മാവന്‍ പീഡിപ്പിക്കുന്നതായി നവാസുദ്ദീന്‍ സിദ്ധിഖിയുടെ അനന്തിരവള്‍

മിനാസുദ്ദീന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ആയപ്പോഴാണ് താന്‍ 18-ാമത്തെ വയസ്സില്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതെന്നും ഇപ്പോള്‍ തനിക്ക് ഭര്‍ത്താവിന്റെ പിന്തുണയുള്ളതിനാലാണ് പരാതി നല്‍കിയതെന്നും യുവതി

ലോക് ഡൌണ്‍ കാലത്ത് വിവാഹ മോചന വാര്‍ത്തയിലൂടെ ചര്‍ച്ചകളില്‍ ഇടം നേടിയ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖിയ്ക്കും കുടുംബത്തിനുമെതിരെ ലൈംഗികാരോപണം. താരത്തിന്റെ സഹോദരനെതിരെ പീഡന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് നവാസുദ്ദീന്‍ സിദ്ധിഖിയുടെ അനന്തിരവളാണ്. നവാസുദ്ദീന്റെ സഹോദരനായ മിനാസുദ്ദീന്‍ സിദ്ദിഖിക്കെതിരെയാണ് പരാതി. കുട്ടിക്കാലം മുതല്‍ അമ്മാവന്‍ തന്നെ പീഡിപ്പിക്കുകയാണെന്നാണ് ഡല്‍ഹി ജാമിയ പൊലീസിന് നല്‍കിയ പരാതിയില്‍ 21 കാരിയായ സാഷ നല്‍കിയ പരാതി.

”ഒന്‍പത് വയസ്സായപ്പോള്‍ മുതലാണ് അമ്മാവന്‍ തന്നെ ലെെം​ഗികമായി ചൂഷണം ചെയ്തു തുടങ്ങിയത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ എന്റെ അരക്ഷിതാവസ്ഥയും അയാള്‍ ആയുധമാക്കി. കുട്ടിയായ തനിക്ക് അമ്മാവന്‍ എന്താണ് ചെയ്യുന്നത് എന്ന് പോലും മനസ്സിലായില്ല. എന്നാല്‍ പിന്നീട് അയാളുടെ സ്പര്‍ശത്തില്‍ എന്തോ പന്തികേട് അനുഭവപ്പെട്ടു. 14 വയസ്സുള്ളപ്പോള്‍ അയാളെ ഞാന്‍ ശക്തമായി എതിര്‍ത്തു, എന്നെ ബെല്‍റ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ബലാത്സം​ഗം ചെയ്യുകയും ചെയ്തു. തന്റെ കാമുകനൊപ്പം വീടുവിട്ട് ഇറങ്ങുന്നത് വരെ പീഡനം തുടര്‍ന്നു” യുവതി പരാതിയില്‍ ആരോപിക്കുന്നു.

മിനാസുദ്ദീന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ആയപ്പോഴാണ് താന്‍ 18-ാമത്തെ വയസ്സില്‍ കാമുകനൊപ്പം ഇറങ്ങിപ്പോയതെന്നും ഇപ്പോള്‍ തനിക്ക് ഭര്‍ത്താവിന്റെ പിന്തുണയുള്ളതിനാലാണ് പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു. ജീവിതകാലം മുഴുവന്‍ ഇതേല്‍പ്പിച്ച മാനസിക ആഘാതത്തിലാണ് താന്‍ ജീവിച്ചതെന്നും വിവാഹശേഷും താന്‍ ഇതില്‍ നിന്ന് മോചിതയായിട്ടില്ലെന്നുമാണ് പറയുന്നത്.

എന്നാല്‍ അനന്തിരവള്‍ നല്‍കിയ പരാതിയില്‍ തനിക്കൊന്നും പറയാനില്ലെന്നാണ് നടന്റെ പ്രതികരണം.” നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. എന്നാല്‍ ഇതേക്ക‌ുറിച്ച്‌ ഒന്നും പറയാനില്ല”- നവാസുദ്ധീന്‍ പറഞ്ഞു. പരാതി നല്‍കിയതറിഞ്ഞ് നവാസുദ്ദീന്‍ തന്നെ വിളിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ മകളെപ്പോലെയാണെന്നും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞു. ഇതേക്കുറിച്ച്‌ തനിക്ക് അറിയില്ലായിരുന്നെന്ന് നവാസ് വല്യച്ഛന്‍ പറഞ്ഞതായും യുവതി വ്യക്തമാക്കി.

എന്നാല്‍ യുവതിയ പിന്തുണച്ച്‌ നവാസുദ്ദീന്‍ സിദ്ധിഖിയുടെ ഭാര്യ അഞ്ജലി കിഷോര്‍ സിങ് രം​ഗത്തെത്തി. തന്നെപ്പോലെ ഈ പെണ്‍കുട്ടിയും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നും അഞ്ജലി പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button