BollywoodGeneralLatest News

ഇക്കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു; സുശാന്തും സഹോദരിയുമായുള്ള ചാറ്റ് പുറത്ത് !! നടന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്

ജൂണ്‍ എട്ടിന് സുശാന്തും സഹോദരിയും തമ്മിലുള്ള സംഭാഷണത്തില്‍ ലിബ്രിയം, നെക്സിറ്റോ തുടങ്ങിയ മരുന്നുകള്‍ കഴിക്കാന്‍ സുശാന്തിനോട് പ്രിയങ്ക നിര്‍ദേശിക്കുന്നുണ്ട്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല. സുശാന്തിന് വിഷാദരോഗമുള്ളതായി അറിയില്ലെന്നായിരുന്നു താരത്തിന്റെ കുടുംബം നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം കുടുംബാംഗങ്ങള്‍ക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്ന ചാറ്റ് പുറത്ത്. സുശാന്തും സഹോദരി പ്രിയങ്കയും തമ്മിലുള്ള ചാറ്റാണ് പുറത്തു വന്നത്.

ഇന്ത്യ ടുഡേയാണ് ഇതുസംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടിന് സുശാന്തും സഹോദരിയും തമ്മിലുള്ള സംഭാഷണത്തില്‍ ലിബ്രിയം, നെക്സിറ്റോ തുടങ്ങിയ മരുന്നുകള്‍ കഴിക്കാന്‍ സുശാന്തിനോട് പ്രിയങ്ക നിര്‍ദേശിക്കുന്നുണ്ട്. കൂടാതെ അത്യാവശ്യഘട്ടങ്ങളില്‍ കഴിക്കാന്‍ ലോണാസെപ് എന്ന മരുന്നും സൂക്ഷിക്കാന്‍ പറയുന്നുണ്ട്. എന്നാല്‍, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ ലഭിക്കില്ലെന്ന് സുശാന്ത് മറുപടി നല്‍കുന്നു. പിന്നീട് പ്രിയങ്ക തന്നെ സുശാന്തിന് കുറിപ്പടി അയച്ചു നല്‍കുന്നു.

മുംബൈയില്‍ ഏറ്റവും മികച്ച ഡോക്ടറെ സമീപിക്കാന്‍ തന്റെ സുഹൃത്തായ ഡോക്ടര്‍ സഹായിക്കുമെന്നും ഇക്കാര്യം പുറത്തറിയില്ലെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നു.

റിയ ചക്രബര്‍ത്തിയാണ് സുശാന്തിന് മരുന്നുകള്‍ നല്‍കിയിരുന്നതെന്നും സുശാന്തിന്റെ രോഗത്തെ കുറിച്ച്‌ തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു കുടുംബം പറഞ്ഞിരുന്നത്.  ഇതോടെ അന്വേഷണം   സങ്കീര്‍ണ്ണമാകുകയാണ്. റിയ സാമ്പത്തിക ചൂഷണം നടത്തി മയക്കു മരുന്നു നല്കി  സുശാന്തിനെ കൊലപ്പെടുത്തിയത് ആണെന്നാണ് കുടുംബം ആരോപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button