GeneralLatest NewsMollywoodNEWS

കൊവിഡ് രോഗിയാക്കി ബോഡി പോലും ആരെയും കാണിക്കില്ലെന്ന് പറഞ്ഞു, നഴ്സായ യുവതിയുടെയും വിഐപിയുടെയും പേരുകള്‍ പുറത്തു വിടും; ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും കലാഭവന്‍ സോബി

തന്നെ അപായപ്പെടുത്തി ആത്മഹത്യ കേസാക്കി മാറ്റുമെന്ന് കോതമംഗലം സ്വദേശിനി നാട്ടില്‍ പലരോടും പറഞ്ഞുവെന്നും

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവന്‍ സോബി വീണ്ടും രംഗത്ത്. സോബി പറഞ്ഞതെല്ലാം അസത്യങ്ങളായിരുന്നുവെന്നായിരുന്നു നുണപരിശോധനാ ഫലത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് . \എന്നാല്‍ ഇത് ശരിയല്ലെന്ന വാദവുമായി വീണ്ടുമെത്തിയ സോബി തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്ന കോതമംഗലം സ്വദേശിയും ഇസ്രായേലില്‍ നഴ്സായി ജോലി നോക്കുന്ന യുവതിക്ക് കേസില്‍ പങ്കുണ്ടെന്നു വെളിപ്പെടുത്തി.

ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച തന്റെ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെ ഒത്തുതീര്‍പ്പിനെന്ന പേരില്‍ ഒരു സംഘം എത്തിയെന്നും അവര്‍ക്കായി ഇടനില നിന്നത് കോതമംഗലം സ്വദേശിനിയാണെന്നും ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിട്ടും അന്വേഷണ സംഘം വേണ്ട താല്‍പര്യം കാണിച്ചില്ലെന്നുമാണ് സോബിയുടെ പുതിയ ആരോപണം.

തന്നെ അപായപ്പെടുത്തി ആത്മഹത്യ കേസാക്കി മാറ്റുമെന്ന് കോതമംഗലം സ്വദേശിനി നാട്ടില്‍ പലരോടും പറഞ്ഞുവെന്നും കൊവിഡ് രോഗിയാക്കി ബോഡി പോലും ആരെയും കാണിക്കില്ലെന്ന് പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു. ഇസ്രായേലിലെ നഴ്സിനെ കുറിച്ച്‌ സി ബി ഐ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും അവര്‍ കാര്യമാക്കിയില്ല, കേസില്‍ ഉള്‍പ്പെട്ട ഒരു വി ഐ പിയുടെ പേരും താന്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് നുണപരിശോധനയുടെ പേരിലുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. താന്‍ ദിവസവും കാര്യങ്ങള്‍ മാറ്റി പറയുന്നു എന്നാണ് ഉയരുന്ന ആരോപണം, എന്നാല്‍ അത് ശരിയല്ലെന്ന് സോബി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button