GeneralLatest NewsMollywoodNEWSSocial Media

എത്ര തവണ വിളിച്ചാലും വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത ഉണ്ട്: മുകേഷിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

മുകേഷ് എംഎൽഎയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍

സഹായം ആവശ്യപ്പെട്ടു ഫോണിൽ വിളിച്ചവിദ്യാർഥിയോട് ദേഷ്യപ്പെട്ടു സംസാരിച്ച മുകേഷ് എംഎൽഎയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തസ് വേണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മുകേഷിനെതിരെയുള്ള കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. എത്ര തവണ വിളിച്ചാലും ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത ജനപ്രതിനിധിയെന്ന നിലയിൽ മുകേഷിനുണ്ടെന്ന് രാഹുൽ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകൾ:

അന്തസ് വേണം മുകേഷേ , അന്തസ്. നിങ്ങളുടെ തന്നെ വിഖ്യാതമായ ഒരു ഫോൺ സംഭാഷണത്തിലെ ഒരു വാചകമാണത്. അന്ന് നിങ്ങളെ ഫോൺ ചെയ്തത്, നിങ്ങളുടെ സിനിമ കണ്ട് ആരാധന തോന്നിയ വ്യക്തിയാണ്, അയാളോട് എങ്ങനെ പ്രതികരിക്കണമെന്നത് തികച്ചും വ്യക്തിപരമായ സംസ്കാരത്തിന്റെ ഭാഗമാണ്.‌ എന്നാൽ ഇപ്പോൾ ആ പത്താം ക്ലാസ്സുകാരൻ വിളിച്ചത് എം. മുകേഷ് എന്ന കൊല്ലം എംഎൽഎയെയാണ്. അവന് മറുപടി കൊടുക്കേണ്ടുന്ന ബാധ്യത ഒരു ജനപ്രതിനിധിയെന്ന നിലയിൽ നിങ്ങൾക്കുണ്ട്. അവൻ വാങ്ങുന്ന ബുക്കിന്റെയും പേനയുടെയുമൊക്കെ നികുതി കൂടി ചേരുന്നതാണ് നിങ്ങളുടെ ശമ്പളം.

ആറ് തവണ വിളിച്ചതിന്റെ പേരിലാണോ ആ പതിനാറുകാരന്റെ നേർക്ക് നിങ്ങളുടെ ധിക്കാരവും, ധാർഷ്ട്യവും, അഹങ്കാരവും യഥേഷ്ടം വലിച്ചെറിഞ്ഞത്. നിങ്ങളുടെ നമ്പർ അവന് കൊടുത്തതിന്റെ പേരിൽ അവന്റെ കൂട്ടുകാരന്റെ ചെവിക്കുറ്റിക്കടിക്കണം എന്ന് പറയുന്ന നിങ്ങളെ തിരഞ്ഞെടുത്ത കൊല്ലത്തുകാരും നിങ്ങളുടെ നമ്പർ കൊടുത്താൽ ചെവിക്കുറ്റിക്കടിക്ക് വിധേയരാകണോ?

സർ എന്ന് പതിഞ്ഞ ദയനീയതയുടെ ശബ്ദത്തിൽ വിളിച്ച്, ഒരു അത്യാവശ്യ കാര്യം പറയാനാണെന്ന് പല കുറി പറഞ്ഞിട്ടും, നിങ്ങൾ അവനോട് ആക്രോശിക്കുന്നതിനിടയിൽ ഒരു തവണയെങ്കിലും അവനോട് ആ അത്യാവശ്യം എന്താണെന്ന് ചോദിക്കാനുള്ള കരളലിവ് നിങ്ങൾക്കില്ലെ? ഒരുപാട് സാധാരണക്കാരന്റെ വിഷമങ്ങൾ കേട്ട്, നാടകങ്ങൾ സൃഷ്ടിച്ച ഒ. മാധവന്റെ മകന് ഇങ്ങനെ ചെയ്യുവാൻ കഴിയുമോ?

പ്രിയ കൊല്ലംകാരെ, എംഎൽഎയുടെ പേരറിയാത്തവരെ നേരിൽ കണ്ടാൽ ചൂരലിനു അടിക്കുമെന്ന് പറയുന്ന എം. മുകേഷാണ് നിങ്ങളുടെഎംഎൽഎ, അതിനാൽ ചൂരലിനടികൊള്ളാതിരിക്കുവാൻ അയാളുടെ പേര് പറഞ്ഞ് പഠിക്കുക.

പിന്നെ ഒറ്റപ്പാലം എംഎൽഎ ബഫൂണാണോ, ജീവനോടെയുണ്ടോ, മരിച്ചുപോയോ എന്നൊക്കെയുള്ള മുകേഷിന്റെ സംശയത്തിന് സ്ഥലംഎംഎൽഎ അഡ്വ.കെ. പ്രേംകുമാർ മറുപടി പറയുക. ആ ശബ്ദത്തിനുടമയായ സഹോദരനെ അറിയുന്നവർ പറയുക, യൂത്ത് കോൺഗ്രസ്സിന് സാധ്യമായ എല്ലാ സഹായവും ചെയ്യും…

 

shortlink

Related Articles

Post Your Comments


Back to top button