GeneralLatest NewsNEWSTV Shows

ഒരു മോതിരത്തിനോ വളയ്‌ക്കോ കടിപിടി കൂടേണ്ട കാര്യം എനിക്കില്ല, അച്ഛന്‍ എന്തിന് ഇങ്ങനെ ചെയ്തു എന്നെനിക്കറിയണം: ഗോകുല്‍

അച്ഛന്റെ ഓര്‍മ്മകള്‍ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്.

കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്നു നടൻ വലിയശാല രമേശ്. താരത്തിന്റെ അകാല മരണത്തിന്റെ ഞെട്ടലിൽ നിന്നും കുടുംബവും സീരിയൽ ലോകവും മുക്തമായിട്ടില്ല. രണ്ടാം ഭാര്യയും മക്കളുമാണ് മരണത്തിനു പിന്നിലെന്നാണ് രമേശിന്റെ മകനടക്കമുള്ളവര്‍ ആരോപിക്കുന്നത്.

സെപ്റ്റംബര്‍ 11നാണ് രമേശിനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന്റെ അന്നും ഷൂട്ടിങ് കഴിഞ്ഞു വീട്ടില്‍ എത്തിയ അച്ഛന്‍ എന്തിന് മരിച്ചെന്നറിയണമെന്നാവശ്യവുമായി മകന്‍ ​ഗോകുല്‍ രം​ഗത്തെത്തിയിരിക്കുകയാണ്. രമേശിന്റെ വീടിന്റെ അവകാശം ഗോകുലിന്റെ പേരിൽ എഴുതി വച്ചിരുന്നു. അതിനു പിന്നാലെ രണ്ടാം ഭാര്യ വീട്ടിലെ സാധനങ്ങൾ ഉൾപ്പെടെ എടുത്തുകൊണ്ട് ദിവസങ്ങൾക്ക് മുൻപ് വീട് ഒഴിഞ്ഞു കൊടുത്തു. അന്ന് അച്ഛന്റെ വളയും മോതിരവും അമ്മയുടെ കൊലുസും തിരികെ വേണമെന്ന് ഗോകുൽ ആവശ്യപ്പെട്ടെങ്കിലും മിനി നൽകിയില്ല. ഇക്കാര്യത്തിൽ വിശദീകരണവുമായി എടുത്തിരിക്കുകയാണ് ഗോകുൽ ഇപ്പോൾ.

read also: ‘മോൻസൺ ഡോക്ടർ എന്നെ ചികിത്സിച്ചിട്ടുണ്ട്, അദ്ദേഹം മരുന്ന് തന്നപ്പോൾ അസുഖം മാറി’: ശ്രുതി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

‘അച്ഛന്റെ ഓര്‍മ്മകള്‍ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ മോതിരവും വളയും മറ്റുമാണ്. അത് കൊണ്ട് മാത്രമാണ് അത് വേണം എന്നുള്ള തോന്നല്‍ വന്നത്. അല്ലാതെ ഒരു മോതിരത്തിനോ വളയ്‌ക്കോ കടിപിടി കൂടേണ്ട കാര്യം എനിക്കില്ല. അതിനുള്ള അര്‍ഹതയെങ്കിലും ഒരു മകന്‍ എന്ന രീതിയില്‍ എനിക്ക് ഉണ്ടെന്നു തോന്നി. അല്ലാതെ സ്വര്ണത്തിനോ പണത്തിനോ വേണ്ടി കടി പിടി കൂടാന്‍ ഒരിക്കലും ഞാന്‍ പോയിട്ടില്ല.

അച്ഛന്റെ മരണം ആദ്യം കണ്ടത് അച്ഛന്റെ രണ്ടാം ഭാര്യയുടെ മകള്‍ ശ്രുതിയാണ്. അച്ഛന്റെ മരണം സംഭവിക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല എന്നുള്ളത് കേട്ടറിവുമാത്രമാണ്. അച്ഛന് ഇതിനുമുന്‍പും ഒരുപാട് വിഷയങ്ങള്‍ ഉണ്ടായ ആളാണ് അന്നൊന്നും അച്ഛന് ഇങ്ങനെ ചെയ്യാന്‍ തോന്നിയില്ല. അപ്പോള്‍ ഇത്ര പെട്ടെന്ന് എന്തിനു അച്ഛന്‍ ഇത് ചെയ്തുള്ള ചോദ്യമാണ് ഉയരുന്നത്.

അച്ഛനെയും അമ്മയേയും ഒരുപാട് ഡിപ്പെന്‍ഡ് ചെയ്യുന്ന ആളാണ് ഞാന്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഞാന്‍ ഒറ്റ മകന്‍ ആയതുകൊണ്ട് അവര്‍ എന്നെ അങ്ങനെയാണ് വളര്‍ത്തിയത്. അപ്പോള്‍ അവര്‍ രണ്ടുപേരും ഇല്ലാതെ ആയപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ട പോലെ ആയി. അത് മാത്രമാണ് ഇപ്പോള്‍ മനസ്സില്‍. ‘ ഗോകുൽ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button