GeneralLatest NewsNEWS

200 കോടിയുടെ വഞ്ചന കേസ് : നോറ ഫതേഹിയെ ചോദ്യം ചെയ്തു

മുംബൈ: നടി ലീന മരിയപോളും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറും ഉള്‍പ്പെട്ട 200 കോടിയുടെ വഞ്ചനാ കേസില്‍ ബോളിവുഡ് അഭിനേത്രി നോറ ഫതേഹിയെ ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഓഫീസില്‍ വ്യാഴാഴ്ച രാവിലെയാണ് ഇവര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇതേകേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഇ.ഡി ജാക്വിലിന് സമന്‍സയക്കുന്നത്. ഇരുവരെയും സുകേഷ് ചന്ദ്രശേഖര്‍ കെണിയില്‍ വീഴ്ത്തിയെന്നാണ് ഇ.ഡിയുടെ പ്രാഥമിക വിലയിരുത്തല്‍.
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റാന്‍ബാക്സിയുടെ പ്രൊമോട്ടര്‍മാരായ ശിവിന്ദര്‍ സിങ്, മല്‍വീന്ദര്‍ സിങ് എന്നിവരുടെ കുടുംബത്തില്‍ നിന്നാണ് സുകേഷ് ചന്ദ്രശേഖര്‍ 200 കോടി തട്ടാന്‍ ശ്രമിച്ചത്. തട്ടിപ്പു നടത്തിയ ശേഷം ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച്‌ ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ പേരില്‍ വഞ്ചനാ കേസുകളുണ്ട്.

രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും അടുപ്പക്കാരന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ആളുകളുടെ വിശ്വാസം നേടിയിരുന്നത്. എഐഎഡിഎംകെ നേതാവ് ടിടിവി ദിനകരനുമായി അമ്പത് കോടിയുടെ ഇടപാടും ഇയാള്‍ ഉണ്ടാക്കിയിരുന്നു. പാര്‍ട്ടി ഗ്രൂപ്പ് പോരില്‍ രണ്ടില ചിഹ്നം ഉറപ്പിക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ‘കൈക്കൂലി’ നല്‍കാനാണ് ഇത്രയും പണം ആവശ്യപ്പെട്ടിരുന്നത്. കേസില്‍ അറസ്റ്റിലായ ഇദ്ദേഹത്തില്‍ നിന്ന് 1.3 കോടി രൂപ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button