InterviewsLatest NewsNEWS

‘സേതുമാധവന്‍ സാറിന്റെ വാക്കുകളാണ് ഏറ്റവും വലിയ അനുഗ്രഹവും അവാര്‍ഡും അംഗീകാരവും’: ജയസൂര്യ

അനശ്വര നടന്‍ സത്യന്റെ ബയോപിക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് ജയസൂര്യ. സത്യന്റെ
സിംഹാസനത്തിലേക്ക് കടന്നുവരാന്‍ ഏറ്റവും യോഗ്യനായ നടന്‍ ജയസൂര്യയാണെന്ന സംവിധായകന്‍ കെ.എസ്.സേതുമാധവന്റെ പ്രശംസാ വചനങ്ങള്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹവും അവാര്‍ഡും അംഗീകാരവുമായി കാണുന്നുവെന്ന് പറയുകയാണ് നടന്‍ ജയസൂര്യ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് കേരളകൗമുദി ഫ്ളാഷ് മൂവീസ് ലേഖകന്‍ മനോജ് വിജയരാജിനോടാണ് സേതുമാധവന്‍ ജയസൂര്യയെക്കുറിച്ച്‌ പറഞ്ഞത്. മനോജില്‍ നിന്ന് ജയസൂര്യയുടെ ഫോണ്‍ നമ്പർ വാങ്ങുകയും ചെയ്തിരുന്നു.

‘സേതുമാധവന്‍ സാര്‍ രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു. ഈ പറഞ്ഞതു പോലെ ഒരുപാട് പ്രശംസിച്ച്‌ സംസാരിച്ചു. നമ്മളെ പുകഴ്ത്തിപ്പറയുന്നത് മറ്റുള്ളവരോട് ഞാന്‍ തന്നെ പറയാന്‍ വിമുഖതയുണ്ട്. മാത്രമല്ല മരണത്തിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്ന പ്രകൃതവുമില്ല. അതാണ് അതെക്കുറിച്ച്‌ പറയാതിരുന്നത്. സേതുമാധവന്‍ സാറിനെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേര്‍ന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ വരുമ്പോൾ വീട്ടില്‍ച്ചെന്ന് ഉറപ്പായും കാണുമെന്ന് ഞാന്‍ വാക്ക് പറഞ്ഞിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ വിയോഗ വിവരമാണ് പിന്നീട് കേട്ടത്. ഇത്രയും സീനിയറായ ഡയറക്ടര്‍ നമ്മളെ വിളിക്കുകയും നല്ല ആക്ടറാണെന്ന് പറയുകയും ഒക്കെ ചെയ്യുന്നത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ലഭിക്കാവുന്ന വലിയ ഒരു അവാര്‍ഡാണ്’- ജയസൂയയാ പറഞ്ഞു.

‘സത്യൻ സാറിന്റെ ബയോപിക് അതൊരു വലിയ സിനിമയാണ്. അതിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.പക്ഷെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം എന്നു തുടങ്ങാനാകുമെന്ന് പറയാനാവില്ല. സത്യനുമായി ബന്ധപ്പെടുത്തിയുള്ള സേതുമാധവന്‍ സാറിന്റെ വാക്കുകളില്‍ സന്തോഷമുണ്ട്. ഞാന്‍ ഒരിക്കല്‍പ്പോലും അങ്ങനെയൊന്നും ചിന്തിക്കുകയോ ആലോചിക്കുകയോ ചെയ്തിട്ടില്ല. ഓരോരുത്തര്‍ക്കും ഓരോ ചെയറുണ്ടെന്നാണ് എന്റെ വിശ്വാസം’-ജയസൂര്യ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button