GeneralLatest NewsNEWS

‘രജനികാന്തിന്റെ മകള്‍ എന്ന നിലയിൽ കണ്ടിട്ടില്ല, ഐശ്വര്യയുടെ ലാളിത്യം എനിക്കിഷ്ടമാണ്’: ധനുഷ്

പതിനെട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേര്‍പിരിയുന്നു എന്ന വാര്‍ത്ത ഇന്നലെയാണ് ധനുഷും ഐശ്വര്യയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളായ ഐശ്വര്യയും നിര്‍മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടെ മകനും യുവതാരവുമായിരുന്ന ധനുഷും തമ്മിലുള്ള വിവാഹം എല്ലാ നിലയിലും വലിയ വാര്‍ത്തയായിരുന്നു. എന്നാൽ തങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നത് എന്നാണ് ധനഷും ഐശ്വര്യയും ചേര്‍ന്നിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

ധനുഷ് ഐശ്വര്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഒരു അഭിമുഖത്തില്‍ രജനികാന്തിന്റെ മകള്‍ ആയതു കൊണ്ടാണോ ഐശ്വര്യയെ സ്നേഹിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് ധനുഷ് ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അവളെ അങ്ങനെ കണ്ടിട്ടില്ല. അവളുടെ ലാളിത്യം എനിക്കിഷ്ടമാണ്. അവളുടെ അച്ഛന്‍ സിമ്പിള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. അങ്ങനെ തോന്നുന്നവര്‍ ഐശ്വര്യയെ കാണണം. അവള്‍ അച്ഛനേക്കാള്‍ നൂറു മടങ്ങ് സിമ്പിള്‍ ആണ്. ഐശ്വര്യ എല്ലാവരോടും ഒരു പോലെയാണ്. ‘കാതല്‍ കൊണ്ടേന്‍’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസമാണ് അവളെ ആദ്യമായി കാണുന്നത്. സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ തിയേറ്റര്‍ ഉടമയാണ് രജനികാന്തിന്റെ മകള്‍ ആണെന്ന് പറഞ്ഞ് എനിക്ക് പരിചയപ്പെടുത്തി തന്നത്.

പിറ്റേ ദിവസം ഐശ്വര്യ എനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് പൂക്കളുടെ ഒരു ബൊക്കെ സമ്മാനിച്ചു. സിനിമ നന്നായിട്ടുണ്ടെന്നും എന്താവശ്യത്തിനും സമീപിക്കണമെന്നും പറഞ്ഞിരുന്നു’- എന്നായിരുന്നു ധനുഷ് പറഞ്ഞത്.

ആറു മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18ന് ആയിരുന്നു ധനുഷ് – ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസും ഐശ്വര്യയ്ക്ക് 23 വയസുമായിരുന്നു പ്രായം.

 

shortlink

Related Articles

Post Your Comments


Back to top button