CinemaMollywoodNEWS

“ഇപ്പോള്‍ പറയേണ്ടത് ഇപ്പോള്‍ പറയണം നാളെ പറയാന്‍ കഴിഞ്ഞില്ലെങ്കിലോ?” : അവസാന നാളുകളില്‍ നടന്‍ സോമന്‍ പറഞ്ഞത് ഓര്‍ത്തെടുത്ത് പ്രമുഖ തിരക്കഥാകൃത്ത്

ആ ചിരിയുടെ കൂട്ടത്തില്‍ ഒരു നനവ് ഉണ്ടായിരുന്നുവെന്നു അറിയാന്‍ ആ മുറിയിലെ ഇരുണ്ട പ്രകാശത്തില്‍ സാധ്യമായിരുന്നില്ല

എഴുപതുകളിലെ മലയാള സിനിമകള്‍, പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം സമ്മാനിച്ചപ്പോള്‍ അതില്‍ നിറഞ്ഞു നിന്ന  സൂപ്പര്‍ താരങ്ങളില്‍ ഒരാളായിരുന്നു നടന്‍ സോമന്‍ . നായകനെന്ന നിലയില്‍ മാത്രമല്ല പ്രതിനായകനയും, ക്യാരക്ടര്‍ റോളുകള്‍ ചെയ്തും സോമന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി, മലയാള സിനിമയ്ക്ക് നികത്തപ്പെടാന്‍ കഴിയാത്ത സോമന്റെ മരണം കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു, തന്റെ അവസാന നാളുകളില്‍ സോമന്‍ പങ്കുവെച്ച അനുഭവങ്ങള്‍ മറക്കാനാവാത്ത ഓര്‍മ്മകളാക്കി പ്രേക്ഷകരോട് സംവദിക്കുകയാണ് മലയാളത്തിന്റെ പ്രമുഖ തിരക്കഥാകൃത്ത് ജോണ്‍പോള്‍.

“മകള്‍ക്കൊപ്പം കുറച്ചു നാളുകള്‍ ചെലവഴിക്കാനായി കാശ്മീരിയില്‍ പോയ അദ്ദേഹം അവിടെ നിന്ന് തിരിച്ചു വരുന്ന വഴിയാണ്  രോഗാവസ്ഥ രൂക്ഷമായി അനുഭവപ്പെട്ടത്, അങ്ങനെ എറണാകുളത്തെത്തി അവിടുത്തെ ഹോസ്പ്പിറ്റലില്‍ അഡ്മിറ്റായി, അദ്ദേഹത്തിന്റെ നില വളരെ പരിതാപകരമാണെന്ന സൂചന കിട്ടിയ ശേഷമാണ് സംവിധായകന്‍ ഹരിഹരനോടൊപ്പം ഞാന്‍ അദ്ദേഹത്തെ കാണാന്‍ ചെന്നത്, അവിടെ ചെന്നപ്പോള്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, ഇവിടെ നിന്ന് കാശ്മീരിലേക്ക് പോയ യാത്രയും, അവിടെ കണ്ട കാഴ്ചകളുമൊക്കെയാണ്, അവിടെ നിന്ന് ഉണ്ടാക്കിയെടുത്ത സൈനിക ജീവിതത്തിലെ സൗഹൃദങ്ങളെക്കുറിച്ചും സംസാരിച്ചു, ഇത് ഇങ്ങനെ വിസ്തരിച്ചു പറയാന്‍ തുടങ്ങിയ സോമനെ വിലക്കുവാന്‍ അദ്ദേഹത്തിന്റെ പ്രിയ പത്നി സുജാത ശ്രമിച്ചു, “ഇപ്പോള്‍ പറയണമെന്നുള്ളത് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ നാളെ പറയാന്‍ പറ്റുമെന്നുള്ളതിനു എന്താണ് ഉറപ്പ്, എന്റെ കാര്യങ്ങളില്‍ ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ല അത് ഭാര്യയായാലും ആരായാലും”, സോമന്‍ മറുപടി നല്‍കി.

താന്‍ പറയാന്‍ ഉദ്ദേശിച്ചത് മുഴുവന്‍ ഞങ്ങളുമായി പങ്കിട്ട ശേഷം ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍  സോമന്‍  ഞങ്ങളെ നോക്കി ഒന്ന് ചിരിച്ചു, ആ ചിരിയുടെ കൂട്ടത്തില്‍ ഒരു നനവ് ഉണ്ടായിരുന്നുവെന്നു അറിയാന്‍ ആ മുറിയിലെ ഇരുണ്ട പ്രകാശത്തില്‍ സാധ്യമായിരുന്നില്ല”, -സോമനെക്കുറിച്ച് അതിവൈകരികമായി ജോണ്‍ പോള്‍ പങ്കുവയ്ക്കുന്നു

കടപ്പാട് : സഫാരി ടിവി (സ്മൃതി)

shortlink

Post Your Comments


Back to top button