IdukkiLatest NewsKeralaNattuvarthaNews

പീഡന പരാതി വ്യാജം, നുണപരിശോധനയ്ക്ക് തയാർ: വ്യാജ പീഡന പരാതിയില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാവ്

തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിച്ചതായുള്ള വ്യാജ പീഡന പരാതിയില്‍ തന്നെ കുടുക്കിയെന്ന ആരോപണവുമായി യുവാവ്. ഇടുക്കി കഞ്ഞിക്കുഴി മൈലപ്പുഴ സ്വദേശി പ്രജോഷാണ് പരാതിയുമായി രംഗത്തുവന്നത്. പൊലീസിന്‍റെ നടപടിയിലും പരാതിയുടെ സത്യാവസ്ഥയിലും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുവാവും നാട്ടുകാരും സംസ്ഥാന പൊലീസ് മേധാവിക്ക്‌ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

വീട്ടില്‍ അതിക്രമിച്ചെത്തി പീഡിപ്പിച്ചെന്ന കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയില്‍ ഏപ്രില്‍ 18നാണ് പ്രജോഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്നാല്‍, ഈ പരാതി വ്യാജമാണെന്നും സംഭവം നടന്നെന്ന് പറയുന്ന മാര്‍ച്ച് 24ന് താൻ മറ്റൊരിടത്ത് കോണ്‍ക്രീറ്റ് ജോലിയിലായിരുന്നു എന്നും പ്രജോഷ് പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് ഒരു അന്വേഷണവും നടത്തിയില്ലെന്നും പ്രജോഷ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് താൻ നുണപരിശോധനയ്ക്ക് തയാറാണെന്നും പ്രജോഷ് വ്യക്തമാക്കി.

സെൽഫി എടുക്കുന്നതിനിടെ ട്രെയിനിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

യുവതിയുടെ ഭര്‍ത്താവുമായുള്ള തര്‍ക്കമാണ് തനിക്കെതിരായ പീഡനപരാതിക്കു കാരണമെന്ന് പ്രജോഷ് പറയുന്നു. 45 ദിവസത്തെ ജയില്‍വാസം അനുഭവിച്ച പ്രജോഷ് പുറത്തിറങ്ങി നാട്ടുകാരോട് കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. ഇതോടെ നിരവധി നൂറിലധികം ആളുകൾ ഒപ്പം ചേര്‍ന്നു പേരും ഒപ്പുമിട്ട പരാതി ഡിജിപിക്കും ഇടുക്കി എസ്പിക്കും നല്‍കി.

യുവാവിനെതിരായി കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയത് ഇടുക്കി വനിതാ പൊലീസ് സ്റ്റേഷനായിരുന്നു. എന്നാൽ, നടപടിയില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്നും രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, പ്രജോഷിന്റെ പരാതിയിൽ ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button