കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വില്പന നടത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ സെബാസ്റ്റ്യൻ (32), ഇടക്കുന്നം പാറത്തോട് ചിറ ഭാഗത്ത് കാവാലം വീട്ടിൽ രാജേഷ് കെ.ആർ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പാറത്തോട് വെളിച്ചിയാനി ഭാഗത്ത് യുവാക്കള്‍ അനധികൃതമായി മദ്യ വില്പന നടത്തുന്നതറിഞ്ഞ് കാഞ്ഞിരപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ജിബിൻ തന്റെ ഓട്ടോറിക്ഷയിൽ സുഹൃത്തായ രാജേഷുമായി ചേർന്ന് അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് വില്പന നടത്തിവരികയായിരുന്നു. ഇയാളുടെ ഓട്ടോയിൽ നിന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4.5 ലിറ്റർ വിദേശമദ്യം പൊലീസ് കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ രാജേഷ്, എഎസ്ഐമാരായ ബേബിച്ചൻ, ഷാജിമോൻ, സിപിഓ ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Post Your Comments