Latest NewsNewsIndia

അഭിമാന നിമിഷം! സുദർശൻ സേതു പാലം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയത്

ഇന്ത്യയിലെ ഏറ്റവും ദൈർഘമേറിയ കേബിൾ പാലമായ സുദർശൻ സേതു നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഖ മെയിൻലാൻഡിനെ ബെയ്റ്റ് ദ്വാരകയുമായി ബന്ധിപ്പിക്കുന്നതാണ് സുദർശൻ സേതു പാലം. 2 കിലോമീറ്ററാണ് പാലത്തിന്റെ നീളം. സുദർശൻ സേതുപലം നാടിന് സമർപ്പിച്ച ശേഷം പ്രധാനമന്ത്രി അൽപ ദൂരം പാലത്തിലൂടെ നടന്നിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേലിനൊപ്പമാണ് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിന് എത്തിയത്.

980 കോടി രൂപ ചെലവിലാണ് സുദർശൻ സേതു പാലം നിർമ്മിച്ചിരിക്കുന്നത്. നാലുവരി പാതയുള്ള പാലമാണിത്. ഒഖ-ബെയ്റ്റ് ദ്വാരക സിഗ്നേച്ചർ ബ്രിഡ്ജ് എന്നും അറിയപ്പെടുന്നു. ഭഗവത്ഗീതയിലെ വാക്യങ്ങളും ഭഗവാൻ കൃഷ്ണന്റെ രൂപങ്ങളും പാലത്തിന്റെ ഇരുവശങ്ങളിലുമായി ആലേഖനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ രൂപകൽപ്പനയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

Also Read: പേടിഎമ്മിൽ ആശങ്ക തുടരുന്നു! പുതിയ സാധുതകൾ തേടി എൻപിസിഐ

2017 ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത്. പാലം യാഥാർത്ഥ്യമായതോടെ ദേവഭൂമിയായ ദ്വാരകയെ പ്രധാനപ്പെട്ട തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാൻ സാധിക്കുന്നതാണ്. ഒഖ തുറമുഖത്തിന് സമീപത്തായാണ് ബെയ്ത്ത് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ബോട്ട് മാർഗ്ഗം സഞ്ചരിച്ചാണ് തീർത്ഥാടകർ ബെയ്റ്റ് ദ്വാരകയിലേക്ക് എത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button