NewsTechnology

ജിയോയുടെ വെടി തീര്‍ന്നു : ജിയോ നാലാം സ്ഥാനത്തേയ്ക്ക്…

മുംബൈ: നാലം തലമുറ ടെലികോം സാങ്കേതികവിദ്യ(4ജി) റിലയന്‍സ് ജിയോ പിന്നിലെന്ന് റിപ്പോര്‍ട്ട്. സൗജന്യ സേവനമാണു നല്‍കുന്നതെങ്കിലും വേഗതയുടെ കാര്യത്തില്‍ ജിയോ മറ്റു കമ്പനികളുടെ പിന്നിലാകുകയാണ്.

ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്)യുടെ ജനുവരി മാസത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ 4ജി ഡൗണ്‍ലോഡിങ് വേഗതയില്‍ എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നീ നെറ്റ്വര്‍ക്കുകളുടെ പിറകിലാണ് റിലയന്‍സ് ജിയോ. പുതിയ കണക്കുകള്‍ പ്രകാരം വേഗമേറിയ 4ജി നെറ്റ്വര്‍ക്കെന്ന അംഗീകാരം എയര്‍ടെല്ലിനാണ്.

ഡിസംബറിലെ 4.747 എംബിപിഎസ് ഡൗണ്‍ ലോഡിങ് സ്പീഡ് ജനുവരിയില്‍ 11.862 എംബിപിഎസ് ആക്കി ഉയര്‍ത്താന്‍ എയര്‍ടെല്ലിനു സാധിച്ചപ്പോള്‍ ജിയോയ്ക്ക് മുന്‍ മാസങ്ങളിലെ വേഗത പോലും നിലനിര്‍ത്താന്‍ സാധിച്ചില്ല.

18.146 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്ത ജിയോയ്ക്ക് 8.455 എംബിപിഎസ് സ്പീഡ് മാത്രമേ ജനുവരിയില്‍ ഉള്ളൂ.

ഐഡിയ, വോഡഫോണ്‍ നെറ്റ്വര്‍ക്കുകളുടേയും ഡൗണ്‍ലോഡിങ് വേഗത വര്‍ദ്ധിപ്പിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഐഡിയയ്ക്ക് 10.562 എംബിപിഎസ് സ്പീഡും വോഡഫോണിന് 10.301 എംബിപിഎസ് സ്പീഡും ഉണ്ട്.

അപ്പ്ലോഡിങ്ങ് സ്പീഡിലും ഡൗണ്‍ ലോഡിങ്ങ് സ്പീഡിലും ഡിസംബര്‍ മാസത്തില്‍ മറ്റ് നെറ്റ്വര്‍ക്കുകളേക്കാള്‍ മുന്നിലായിരുന്നു ജിയോ. എന്നാല്‍ ജനുവരിയില്‍ വേഗത വേഗത നിലനിര്‍ത്താന്‍ ജിയോക്ക് സാധിച്ചില്ല.

ട്രായ് കണക്കുകള്‍ പ്രകാരം അപ്പ്‌ലോഡിങ് വേഗതയുടെ കാര്യത്തില്‍ മറ്റ് നെറ്റ് വര്‍ക്കുകളേക്കാള്‍ മുന്നില്‍ വോഡഫോണാണ്. 5.696 എംബിപിഎസ് ആണ് വോഡഫോണിന്റെ അപ്പ്‌ലോഡിങ് സ്പീഡ്. തൊട്ടുപുറകില്‍ ഐഡിയയും ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button