Latest NewsElection NewsIndia

വിവിപാറ്റ് കേസ് ഇന്ന് സുപ്രീം കോടതിയിൽ

ഡൽഹി : വിവിപാറ്റ് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും.അൻപത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുക. വിവി പാറ്റ് എണ്ണിയാൽ വോട്ടെണ്ണൽ അഞ്ച് ദിവസം വരെ നീളാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ കമ്മീഷന്റെ തീരുമാനം എന്താണേലും ചെയ്യാൻ തയ്യാറാണെന്ന് പ്രതിപക്ഷ പാർട്ടികൾ കോടതിയെ അറിയിച്ചു. അതേസമയം കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചാൽ വോട്ടെണ്ണനാൽ രണ്ടുദിവസത്തിനുള്ളിൽ നടക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം അവശേഷിക്കെ വിവി പാറ്റിന്‍റെ കാര്യത്തിൽ ഇന്ന് കോടതി തീരുമാനമെടുത്തേക്കും.

അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് കഴിഞ്ഞ ദിവസം ആം ആദ്മിയും ടിഡിപിയും അടക്കം 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പരിഗണിച്ചാൽ മെയ് 23 ന് നിശ്ചയിച്ച ഫലപ്രഖ്യാപനം നടക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. 400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് കുറഞ്ഞത് 9 ദിവസമെങ്കിലും ആവശ്യമാണെന്ന് കമ്മീഷൻ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button