CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മാധ്യമങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍

സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ഭാഗമായി താന്‍ പറഞ്ഞതില്‍ ചില കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ വാര്‍ത്ത ആക്കിയതെന്ന വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍. ഹിമ മലയാള സിനിമയില്‍ കിടക്ക പങ്കിടേണ്ട അവസ്ഥയും അതൊരു പാക്കേജുമായും നില്‍ക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ വാര്‍ത്തയായി. എന്നാല്‍ താന്‍ സിനിമയെ കുറിച്ച്‌ പറഞ്ഞ വാക്കുകള്‍ പിന്തുണയ്ക്കാതെ ബെഡ് വിത് ആക്ടിംഗിനെ കുറിച്ച്‌ പറഞ്ഞത് മാത്രം വാര്‍ത്തയാക്കിയതില്‍ സങ്കടം ഉണ്ടെന്നും ഹിമ പറയുന്നു. സര്‍വോപരി പാലാക്കാരന്റെ പ്രചാരണത്തിനിടെ നടന്ന പത്ര സമ്മേളനത്തിലാണ് സിനിമയെ കുറിച്ചും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും ഹിമ വെളിപ്പെടുത്തിയത്. ചിത്രത്തില്‍ അപര്‍ണ അവതിപ്പിച്ച അനുപമ എന്ന കഥാപാത്രത്തിന് തന്റെ ജീവിതത്തോട് സാമ്യമുണ്ടെന്ന് ഹിമ പറയുന്നു. തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അനുപമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും ഹിമ പറഞ്ഞു.

ഹിമയുടെ വാക്കുകളിലേക്ക്-

“സര്‍വോപരി പാലാക്കരന്‍ എന്ന സിനിമയുമായി എനിക്കുള്ള ബന്ധം വെളിവാക്കാനാണ് ആ പത്രസമ്മേളനത്തിനെത്തിയത്. എന്റെ ജീവിതത്തിലെ ചില സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അപര്‍ണ അവതരിപ്പിച്ച അനുപമ എന്ന കഥാപാത്രം അവര്‍ ചെയ്തിരിക്കുന്നത്. ഞാനും സുഹൃത്തും രാത്രി 12.30യ്ക്ക് ബൈക്കില്‍ പോയപ്പോള്‍ പൊലീസ് പിടിച്ച്‌ നിറുത്തിയതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളും, സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രാത്രിയില്‍ പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോള്‍ പൊലീസുമായിട്ടുള്ള കുറച്ച്‌ പ്രശ്നങ്ങളൊക്കെയാണ് ആ സിനിമയില്‍ ഉള്ളത്. കൂടാതെ എന്നെപ്പോലെ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന കുറേ പ്രശ്നങ്ങളും സിനിമ ചര്‍ച്ച ചെയ്യുന്നു.

ഞങ്ങളുടെ ജീവിതത്തോട് അടുത്ത് നില്‍ക്കുന്ന കഥാപാത്രമാണ് അപര്‍ണ ചെയ്ത അനുപമ എന്ന കഥാപാത്രം. ഈ കാര്യങ്ങളെക്കുറിച്ച്‌ പറയാനാണ് അവിടെ പോയത്. അപ്പോള്‍ അവിടെയുള്ള ഒരു പത്രക്കാരന്‍ എന്നോട് ചോദിച്ചു കാസ്റ്റിങ് കൗച്ചിങ്ങിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന്. എനിക്ക് മറയിട്ടൊന്നും സംസാരിക്കാന്‍ അറിയില്ല. സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുമ്പോള്‍ രണ്ടു മൂന്ന് ആളുകള്‍ എന്നെ വിളിച്ചിട്ട് പാക്കേജിനെക്കുറിച്ച്‌ പറഞ്ഞു അതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ബെഡ് വിത്ത് ആക്ടിങ്ങ് ആണെന്ന് പറഞ്ഞു. അങ്ങനെയാണെങ്കില്‍ അത് മാത്രം പഠിച്ചാല്‍ പോരേ, സ്കൂള്‍ ഓഫ് ഡ്രാമയില്‍ പോയി ആക്ടിങ് സീരിയസ് ആയി എടുക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞു.

പൊതുവെ എന്റെ സ്വഭാവമറിയാവുന്നതുകൊണ്ടാണോ എന്നറിയില്ല പിന്നീട് ഇതുപോലെ ഒരു ശല്യം ഉണ്ടായിട്ടില്ല. ഗ്ലാമറായിട്ട് അഭിനയിച്ചിട്ട് പോലും ഫെയ്സ്ബുക്കില്‍ പോലും ഒരു ശല്യവുമില്ല. ബോള്‍ഡ് ആയിട്ട് കാര്യങ്ങള്‍ പറയുന്നത് കൊണ്ട് ഞങ്ങളെപ്പോലുള്ളവരെ പ്രശ്നക്കാരികളും അഹങ്കാരികളുമായിട്ടാണ് കാണുന്നത്. പലരും ഞങ്ങളെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. പക്ഷേ ഇതില്‍ വാര്‍ത്ത വന്നപ്പോള്‍ സിനിമയെക്കുറിച്ച്‌ ഒരുവാര്‍ത്തപോലും വന്നില്ല. അത് കുറച്ച്‌ വിഷമിപ്പിച്ചു. ആ സിനിമയോടുള്ള ബന്ധം, ആ സിനിമ എന്നെപ്പോലെയുള്ള ആളുകളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം കൂടിയാണ്. കൃത്യമായി അഭിപ്രായം പറയുന്നവര്‍ക്ക് ഒരു പ്രോത്സാഹനം കിട്ടുന്ന സിനിമയാണ് ഇത്. അതിനെ പ്രൊമോട്ട് ചെയ്യുന്നതിനുപകരം ബെഡ് വിത് ആക്ടിങ്ങിനെ പ്രൊമോട്ട് ചെയ്തത് വളരെ മോശമായിപ്പോയി.”

shortlink

Related Articles

Post Your Comments


Back to top button