CinemaIndian CinemaMollywood

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത് ; വിമർശനങ്ങൾക്കു മറുപടിയുമായി ആഷിക് അബു

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ അനുകൂലിച്ചു സംസാരിച്ച അഭിഭാഷകൻ സെബാസ്റ്റ്യൻ പോളിനെയും നടൻ ശ്രീനിവാസനെയും വിമർശിച്ചു സംസാരിച്ചതിന് സംവിധായകൻ ആഷിക് അബുവിനെ ലക്‌ഷ്യം വെച്ചു ദിലീപ് ആരാധകർ രംഗത്തെത്തുകയും ഒരു പഴയ ഫേസ്ബുക് പോസ്റ്റ് ഉദ്ധരിച്ചു വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ആഷിക് അബു.

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ കഞ്ചാവ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ടു ആഷിക് അബുവിനെയും റീമ കല്ലിങ്കലിനേയും കുറിച്ചെഴുതിയ ഒരു പത്രത്തിനെതിരെ അന്ന് ആഷിക് രംഗത്ത് വന്നിരുന്നു. ഷൈന്‍ ടോം ചാക്കോ എന്നും തന്റെ സുഹൃത്തായിരിക്കുമെന്നും എന്നാല്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നു കുറിക്കുകയും ചെയ്തു.ഇതിനെയാണ് ദിലീപ് ആരാധകർ ചോദ്യം ചെയ്തത്.

ഇതിനു മറുപടിയായി ആഷിക് അബു ഫേസ്ബുക്കിൽ കുറിച്ചത്,

“മഹാരാജാസില്‍ പഠിക്കുന്ന സമയത്തെ പരിചയമുള്ള ആളുകളാണ് ദിലീപും അനുജനും. വര്‍ണ്ണക്കാഴ്ചകള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് മഹാരാജാസില്‍ വെച്ചുനടന്നപ്പോഴാണ് ഞങ്ങള്‍ ഞങ്ങള്‍ പരിചയപ്പെട്ടതും സൗഹൃദത്തില്‍ ആവുന്നതും.ഫാന്‍സ് അസോസിയേഷന്‍ രൂപപെടുന്നതിനു മുന്‍പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമ ഹോള്‍ഡ് ഓവര്‍ ആവാതിരിക്കാന്‍ മഹാരാജാസ് ഹോസ്റ്റലില്‍ നിന്ന് പല കൂട്ടമായി വിദ്യാര്‍ത്ഥികള്‍ തീയേറ്ററുകളില്‍ എത്തുകയും, കൌണ്ടര്‍ ഫോയിലുകള്‍ സഹോദരന്റെ കയ്യിലും ആലുവ പറവൂര്‍ കവലയിലെ വീട്ടില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

തികച്ചും സുഹൃത്തെന്ന നിലയിലുള്ള പിന്തുണയാണ് സിനിമയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഞങ്ങള്‍ ദിലീപ് എന്ന മുന്‍ മഹാരാജാസുകാരന് നല്‍കിയത്. അതിന്റെ എല്ലാ സ്‌നേഹവും അദ്ദേഹം തിരികെ തരികയും ചെയ്തിട്ടുണ്ട്. ഞങളുടെ ക്യാമ്പസ് ഫിലിം കോളേജ് ഓഡിറ്റോറിയത്തില്‍ വന്നുകണ്ടു, പ്രോത്സാഹിപ്പിച്ചു, യൂത്ത് ഫെസ്റ്റിവലിന് പിരിവ് തന്നിട്ടുണ്ട്. പല തവണ അതിഥിയായി വന്നിട്ടുണ്ട്. സിനിമയില്‍ പല കാലഘട്ടത്തിൽ ആണെങ്കിലും ഒരേ ഗുരുവിന്റെ ശിഷ്യന്മാരായി.

എന്തെങ്കിലും തരത്തില്‍ എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കില്‍ റാണി പത്മിനിക്ക് ശേഷമായിരിക്കും. പക്ഷെ ആ നീരസവും മാനുഷികമാണ്. അതിനെ മാനിക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിര്‍ക്കപെടും, നിസ്സംശയം. നീതിമാനെന്ന് വ്യക്തിപരമായി വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ കീഴില്‍ അനീതിക്ക് ഇടമുണ്ടാവില്ല എന്ന വിശ്വാസം ഉള്ളിടത്തോളം കാലം. അവള്‍ക്കൊപ്പം നീതിക്കൊപ്പം”

 
 
 

shortlink

Related Articles

Post Your Comments


Back to top button