CinemaGeneralLatest NewsMollywoodNEWS

കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നത് അതിനു ശേഷം : മനസ്സ് തുറന്നു ശ്വേത മേനോന്‍

'കളിമണ്ണ്‍' സിനിമയിലെ ലൈവ് പ്രസവമുണ്ടാക്കിയ പുകിലിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം

സിനിമയ്ക്ക് വേണ്ടി തന്റെ പ്രസവം ലൈവായി ചിത്രീകരിക്കാന്‍ നല്‍കിയ നടി ശ്വേത മേനോന്‍ മലയാള സിനിമയിലെ വേറിട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്, വിവാദങ്ങളില്‍ കുലുങ്ങാതെ തന്റെ പ്രസവത്തിനു മുന്നില്‍ ക്യാമറ വയ്ക്കാന്‍ കാണിച്ച ധൈര്യത്തിനു നിരവധി പ്രശംസകളും ലഭിച്ചിരുന്നു. 2014-ല്‍ പുറത്തിറങ്ങിയ ബ്ലെസ്സി സംവിധാനം ചെയ്ത ‘കളിമണ്ണ്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്വേതയുടെ പ്രസവം ലൈവായി ചിത്രീകരിച്ചത്.
പ്രസവം ചിത്രീകരിച്ചതിന്റെ പേരിലുള്ള വിവാദ ശബ്ദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നു തുറന്നു പറയുകയാണ് ശ്വേത മേനോന്‍.

ശ്വേതയുടെ വാക്കുകള്‍

‘കളിമണ്ണ്‍’ സിനിമയിലെ ലൈവ് പ്രസവമുണ്ടാക്കിയ പുകിലിന്റെ അലയൊലികള്‍ ഇപ്പോഴും കേള്‍ക്കാം. പക്ഷെ ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്തെ എന്നൊന്നും ചോദിച്ചിട്ടേയില്ല’, മറഞ്ഞു നിന്ന് പറയുന്നുണ്ടാകാം പക്ഷെ എന്റെ ലൈഫില്‍ എടുത്ത ബെസ്റ്റ് തീരുമാനങ്ങളില്‍ ഒന്നാണത്. ഭര്‍ത്താവിന്റെ പൂര്‍ണ്ണ സപ്പോര്‍ട്ടോടു കൂടിയാണ് ഞാനതിനു സമ്മതിച്ചത്. ഇപ്പോഴും ഓര്‍മ്മയുണ്ട് എന്റെ കുഞ്ഞു പുറത്തേക്ക് വന്നതിനു ശേഷം ബ്ലെസ്സി സാര്‍ കരയുകയായിരുന്നു. എന്റെ ഭര്‍ത്താവിനെയും അത് വല്ലാതെ ഇമോഷനലാക്കി, ‘കളിമണ്ണി’നു ശേഷമാണ് കേരളത്തിലെ പല ആശുപത്രികളിലും ഡെലിവറിക്ക് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും കൂടെ കയറാമെന്ന രീതി വന്നതെന്ന് തോന്നുന്നു. ഇതുവരെ ഒരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമാണ് സബൈനയ്ക്ക് ലഭിച്ചത്. എന്നും ഓര്‍ക്കാന്‍ ഞാന്‍ അവള്‍ക്ക് നല്‍കുന്ന സ്നേഹ സമ്മാനം.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്

shortlink

Related Articles

Post Your Comments


Back to top button